Loading ...

Home International

ആകാശത്തും കരുത്തരാകാന്‍ ചൈന; രാജ്യത്തെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനം നടത്തി

ബെയ്ജിംഗ്: നിരീക്ഷണ ഡ്രോണുകളും ജെറ്റുകളും ഉള്‍പ്പെടെയുള്ളവയുടെ വലിയ പ്രദര്‍ശനം ഇന്നലെ ചൈന നടത്തി. രാജ്യത്തെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനം തെക്കന്‍ തീരദേശ നഗരമായ സുഹായിലാണ് നടന്നത്.

നിരീക്ഷിക്കാനും പ്രഹരിക്കാനും കരുത്തുള്ള സിഎച്ച്‌-6 ഡ്രോണ്‍, മറൈന്‍ പട്രോളിംഗിനും ശത്രു സങ്കേതങ്ങള്‍ തിരിച്ചറിയാനും കഴിവുള്ള, ഉയരെ പറക്കുന്ന ഡബ്ലൂസീ -7 ഡ്രോണ്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്തംഭിപ്പിക്കാന്‍ കഴിവുള്ള ജെ 16 ഡി പോര്‍ വിമാനം എന്നിവ അരങ്ങേറ്റം കുറിച്ചു.

തായ്വാന്‍ മുതല്‍ ദക്ഷിണ ചൈനാ കടല്‍ വരെയുള്ള തര്‍ക്ക പ്രദേശങ്ങള്‍ ചൈന അവകാശപ്പെടുന്നു. അമേരിക്കയുമായുള്ള മത്സരവും ഏറി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് ചൈന ആകാശത്ത് കരുത്തുകൂട്ടുന്നത്. 2035-ഓടെ ആധുനിക യുദ്ധത്തിനായി സൈന്യത്തെ പുനര്‍നിര്‍മ്മിക്കുകയാണ് ബീജിംഗിന്റെ ലക്ഷ്യം.

ചൈന ഇപ്പോഴും അതിന്റെ യുദ്ധ യന്ത്രത്തിലെ സാങ്കേതികവിദ്യയുടെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ അമേരിക്കയെക്കാള്‍ പിന്നിലാണെങ്കിലും അകലം കുറഞ്ഞ് വരികയാണ്. ഈ വര്‍ഷം ഒരു യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അമേരിക്കയുടെ ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് ചൈനയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു

Related News