Loading ...

Home International

ഇസ്രായേലിന്‍റെ 'അയണ്‍ ഡോമിന്' അമേരിക്കയുടെ 100 കോടി ഡോളര്‍; സൈനിക സഹായത്തില്‍ വന്‍ വര്‍ധന

വാഷിങ്ടണ്‍ ഡിസി: അനുകൂലവും പ്രതികൂലവുമായ വാദങ്ങള്‍ക്കിടെ ഇസ്രായേലിന് അധിക സഹായം നല്‍കാന്‍ അമേരിക്കന്‍ പ്രതിനിധി സഭയുടെ അംഗീകാരം. അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ഒരു ബില്യണ്‍ (100 കോടി) ഡോളര്‍ കൂടി അനുവദിക്കാനാണ് പ്രതിനിധി സഭ അനുവാദം നല്‍കിയത്. ഇസ്രായേലിന്‍റെ സൈനിക ആവശ്യങ്ങള്‍ക്ക് അമേരിക്ക നല്‍കുന്ന വാര്‍ഷിക സഹായത്തിന് പുറമെയാണിത്.

ഫലസ്തീന്‍ ജനതക്കെതിരെ ഇസ്രായേല്‍ ആവര്‍ത്തിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്ക നല്‍കുന്ന സഹായത്തിന് ഉപാധികള്‍ വെക്കണമെന്ന ആവശ്യം തള്ളിയാണ് അധിക ധനസഹായം അനുവദിക്കുന്നത്. ധനസഹായം അനുവദിച്ചുള്ള ബില്‍ ഇനി സെനറ്റിലെത്തും. ബില്ലിന് കാര്യമായ എതിര്‍പ്പുകളൊന്നും സെനറ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. ശേഷം പ്രസിഡന്‍റ് ബൈഡന്‍ ഒപ്പുവെക്കുന്നതോടെ അധിക ധനസഹായം അനുവദിക്കുന്നതിനുള്ള നടപടി പൂര്‍ത്തിയാകും.

ആശയകുഴപ്പമുണ്ടാക്കിയ നടപടികള്‍ക്കൊടുവിലാണ് ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച ബില്‍ പ്രതിനിധി സഭയിലെത്തിയത്. യു.എസ്. സര്‍ക്കാറിനുള്ള അടിയന്തര ഇടക്കാല തുക അനുവദിക്കുന്നതിന് ചൊവ്വാഴ്ച രാവിലെ അവതരിപ്പിച്ച ബില്ലിലാണ് ഇസ്രായേലിനുള്ള അധിക ധനസഹായം ഉണ്ടായിരുന്നത്. പ്രത്യേകിച്ച്‌ വിശദീകരണമൊന്നുമില്ലാതെ ഇത് പിന്നീട് നീക്കി. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കായി നിലപാടെടുക്കുന്ന പ്രതിനിധികളാണ് ഇസ്രായേല്‍ ധനസഹായം ഒഴിവാക്കുന്നതിന്‍റെ പിറകില്‍ പ്രവര്‍ത്തിച്ചെതന്ന തരത്തില്‍ വിവാദമുയരുകയും ചെയ്തു. എന്നാല്‍, പ്രതിനിധികളാരും ഈ അവകാശ വാദവുമായി രംഗത്തെത്തിയിരുന്നില്ല. പിന്നീട്, ഇസ്രായേല്‍ ധന സഹായത്തിന് പ്രത്യേക ബില്ല് അവതരിപ്പിക്കുകയായിരുന്നു.

2016 ല്‍ ബറാക് ഒബാമ പ്രസിഡന്‍റായിരിക്കുേമ്ബാള്‍ ഇസ്രായേലുമായി അമേരിക്ക പരസ്പര ധാരണ ഉണ്ടാക്കിയിരുന്നു. പത്തു വര്‍ഷത്തേക്കുള്ള പ്രസ്തുത ധാരണ അനുസരിച്ച്‌ ഒാരോ വര്‍ഷവും 3.8 ബില്യന്‍ (380 കോടി) ഡോളര്‍ ഇസ്രായേലിന്‍റെ സൈനിക ആവശ്യങ്ങള്‍ക്കായി അമേരിക്ക നല്‍കുന്നുണ്ട്. അതില്‍ 500 മില്യന്‍ (50 കോടി) ഡോളര്‍ ഇസ്രായേലിന്‍റെ അയണ്‍ ഡോം മിസൈല്‍ പ്രതിരോധ സംവിധാനത്തിനുള്ളതാണ്. കഴിഞ്ഞ വര്‍ഷം 73 മില്യണിന്‍റെ പ്രത്യേക സഹായവും അമേരിക്ക അനുവദിച്ചിരുന്നു. ഇതു കൂടാതെയാണ് ഇപ്പോള്‍ ഒരു ബില്യണ്‍ ഡോളര്‍ കൂടി അനുവദിക്കുന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ ഗാസയില്‍ ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷമുണ്ടായതിന് ശേഷം, ഇസ്രായേലിന് സഹായം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി അമേരിക്കയില്‍ പ്രചരണം ശക്തമായിരുന്നു. കഴിഞ്ഞ ഗാസ യുദ്ധത്തില്‍ 66 കുട്ടികളുള്‍പ്പെടെ 253 ഫലസ്തീനികളും 12 ഇസ്രായേലികളും കൊല്ലപ്പെട്ടത്.

Related News