Loading ...

Home National

മതപരിവര്‍ത്തന നിരോധന നിയമത്തിനൊരുങ്ങി കര്‍ണാടക

ബംഗളൂരു: കര്‍ണാടകയില്‍ മത പരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ കത്തോലിക്ക ബിഷപ്പുമാരുടെ സംഘം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ സന്ദര്‍ശിച്ചു. മതപരിവര്‍ത്തനം തടയുന്ന നിയമത്തിലുള്ള ആശങ്കകളും അഭിപ്രായങ്ങളും അറിയിക്കാനാണ് സന്ദര്‍ശനം.

സന്ദര്‍ശനത്തില്‍ മറ്റു വിഷയങ്ങളും ചര്‍ച്ചയായിട്ടുണ്ട്. സംസ്ഥാനത്ത് നിര്‍ബന്ധിത മത പരിവര്‍ത്തനം നടത്തുന്നുവെന്ന വാര്‍ത്തകളെ ബാംഗ്ലൂര്‍ ആര്‍ച് ബിഷപ്പ് റെവനനന്‍റ് പീറ്റര്‍ മെക്കഡോ നിഷേധിച്ചു. ഓരോ ബിഷപ്പുമാരുടെ കീഴിലും നൂറുകണക്കിന് സ്കൂളുകളും കോളജുകളും ആശുപത്രികളും നടത്തുന്നുണ്ടെന്നും ഒരു വിദ്യാര്‍ഥിയോട് പോലും മതം മാറാന്‍ നിര്‍ദേശിട്ടില്ലെന്നും ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞു. 

തന്‍റെ അമ്മയെ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതം മാറ്റിയെന്ന് ആരോപിച്ച്‌ ബി.ജെ.പി എം.എല്‍.എ ഗൂലിഹട്ടി ശേഖര്‍ രംഗത്തെത്തിയിരുന്നു. തന്‍റെ അമ്മയെ ബ്രയിന്‍ വാഷ് ചെയ്ത് ക്രിസ്ത്യാനിയാക്കിയെന്നാണ് ഹൊസദുഗ എം.എല്‍.എ കൂടിയായ ഗൂലിഹട്ടി ശേഖറിൈന്‍റ ആരോപണം.

''ക്രിസ്ത്യന്‍ മിഷണറിമാര്‍ ഹൊസദുര്‍ഗ നിയമസഭ മണ്ഡലത്തില്‍ വ്യാപകമായി മതം മാറ്റം നടത്തുകയാണ്. അവര്‍ 18000 മുതല്‍ 20000 ഹിന്ദുക്കളെ വരെ ക്രിസ്ത്യാനികളാക്കി. അവര്‍ തന്‍റെ അമ്മയെ വരെ മതം മാറ്റി. അവര്‍ ഇപ്പോള്‍ നെറ്റിയില്‍ കുങ്കുമം ചാര്‍ത്താന്‍ വിസമ്മതിക്കുകയാണ്. എന്‍റെ അമ്മയുടെ മൊബൈല്‍ റിങ്ടോണ്‍ വരെ ക്രിസ്ത്യന്‍ പ്രാര്‍ഥന ഗീതമാക്കി. ഇപ്പോള്‍ വീട്ടില്‍ പൂജ നടത്താന്‍ വരെ പ്രയാസമാണ്. അമ്മയോടെന്തെങ്കിലും പറഞ്ഞാല്‍ അവര്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറയുകയാണ്'' -ശേഖര്‍ ആരോപിച്ചു.

ഇതിന് പിന്നാലെ മത പരിവര്‍ത്തന നിയന്ത്രണ ബില്‍ പാസാക്കാെനാരുങ്ങുകയാണ് കര്‍ണാടകയെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര ചൊവ്വാഴ്ച ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കി. മുന്‍ സ്പീക്കറും നഗ്തന്‍ എം.എല്‍.എയുമായ ദേവാനന്ദും സംസ്ഥാനത്ത് വ്യാപക മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ചു. നേരത്തേ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങള്‍ മതപരിവര്‍ത്തനത്തിനെതിരെ നിയമം പാസാക്കിയിരുന്നു.

Related News