Loading ...

Home National

ഗുജറാത്തിലെ തുറമുഖത്ത് നിന്നും പിടിച്ചത് 21,000 കോടിയുടെ മയക്കുമരുന്ന്; കൈകഴുകി അദാനി ഗ്രൂപ്പ്

ഭുജ്(ഗുജറാത്ത്): ഗുജാത്തിലെ കച്ച്‌ ജില്ലയിലെ അദാനി ഗ്രൂപ്പിന്‍റെ നിയന്ത്രണത്തിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപ വിലവരുന്ന 3000 കിലോ ഹെറോയിന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് (ഡി.ആര്‍.ഐ) പിടികൂടി. ഇത് ഇറക്കുമതി ചെയ്ത സ്ഥാപനം നടത്തിയിരുന്ന ദമ്ബതികള്‍ പിടിയിലായി. ആഷി ട്രേഡിങ് കമ്ബനി നടത്തുന്ന എം. സുധാകര്‍, ഭാര്യ ദുര്‍ഗ വൈശാലി എന്നിവരാണ് അറസ്റ്റിലായത്.

എന്നാല്‍ സംഭവത്തെക്കുറിച്ച്‌ തങ്ങള്‍ക്കറിയില്ല എന്നാണ് അദാനി ഗ്രൂപ്പിന്‍റെ നിലപാട്. തങ്ങള്‍ തുറമുഖത്തിന്‍റെ നടത്തിപ്പുകാര്‍ മാത്രമാണെന്നും ഷിപ്മെന്‍റുകള്‍ തങ്ങള്‍ പരിശോധിക്കാറില്ലെന്നും കമ്ബനി വിശദീകരിച്ചു. തങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണ്. ഡി.ആര്‍.ഐ , കസ്റ്റംസ് ടീമിനെ തങ്ങള്‍ അഭിനന്ദിക്കുകയാണെന്നും അദാനി ഗ്രൂപ്പ് വാര്‍ത്ത കുറിപ്പിലൂടെ അറിയിച്ചു.

സംഭവത്തില്‍ സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഗുജറാത്തില്‍ പിടിച്ചത് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെത്തന്നെ ഏറ്റവും വലുതാണ്. ഇതെങ്ങനെ വന്നു?. സര്‍ക്കാറും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും എന്താണ് ചെയ്യുന്നത്'' -കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര ചോദിച്ചു.

അന്തര്‍ദേശീയ വിപണിയില്‍ കിലോക്ക് അഞ്ച് കോടി വിലവരുന്ന ഹെറോയിന്‍ ആണ് പിടികൂടിയത്. അഫ്ഗാനിസ്താനില്‍നിന്നുള്ള ചരക്കുകള്‍ അടങ്ങിയ പെട്ടികള്‍ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഡി.ആര്‍.ഐ ഓഫിസര്‍മാര്‍ രണ്ട് പെട്ടികള്‍ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. പരിശോധനയില്‍ ഹെറോയിെന്‍റ അംശം കണ്ടെത്തി.

ആന്ധ്രയിലെ വിജയവാഡയില്‍ രജിസ്റ്റര്‍ ചെയ്ത ട്രേഡിങ് കമ്ബനിയാണ് ഇറക്കുമതിക്കാര്‍. പാതി സംസ്കരിച്ച വെണ്ണക്കല്ലുകള്‍ എന്ന വ്യാജേനയാണ് ഇറാനിലെ ബന്തര്‍ അബ്ബാസ് തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്. ഇറക്കുമതിയില്‍ ചില അഫ്ഗാന്‍ പൗരന്‍മാര്‍ക്ക് പങ്കുള്ളതായി സൂചനയുണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.


Related News