Loading ...

Home International

കിവീസ് വനിതാ ക്രിക്കറ്റ് ടീമിന് നേരെ ബോംബ് ഭീഷണി സന്ദേശം

ഓക്‌ലന്‍ഡ്: ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് ടീമിനെ നേരെ ബോംബ് ഭീഷണിയുമായി ഇമെയില്‍ സന്ദേശം. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്(ഇസിബി) ആണ് അജ്ഞാതമായ ഇ മെയില്‍ സന്ദേശം ലഭിച്ചത്. ഉടന്‍തന്നെ സന്ദേശം ന്യൂസിലന്‍ഡ് ക്രിക്കറ്റിന് കൈമാറി.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനായി കിവീസ് വനിതകള്‍ ഇപ്പോള്‍ ലീസ്റ്ററിലാണുള്ളത്. ഭീഷണി സന്ദേശത്തില്‍ ന്യൂസിലന്‍ഡ് വനിതാ ക്രിക്കറ്റ് ടീമിനെ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ബോംബ് ഭീഷണിയെക്കുറിച്ച്‌ ഗൗരവകരമായി അന്വേഷിക്കുകയും വ്യാജ സന്ദേശമാണെന്ന് കരുതുകയും ചെയ്യുന്നതായും അധികൃതര്‍ അറിയിച്ചു.

മുന്‍കരുതല്‍ നടപടിയായി ടീമിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് അറിയിച്ചു. ഭീഷണി മൂലം അവരുടെ പരിശീലനം റദ്ദാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. യാത്രാ ദിവസമായതിനാല്‍ തിങ്കളാഴ്ച പരിശീലനം നടത്താന്‍ തീരുമാനിച്ചിരുന്നില്ലെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ബോംബ് ഭീഷണിയെ കുറിച്ച്‌ കൂടുതല്‍ പ്രതികരിക്കാന്‍ തയാറാകില്ലെന്ന് ന്യൂസിലന്‍ഡ് ക്രിക്കറ്റ് പറഞ്ഞിട്ടുണ്ട്. ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞതിനാല്‍ ഏകദിന പരമ്ബരയുമായി മുന്നോട്ടുപോകാന്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തീരുമാനിച്ചു. ടീം താമസിക്കുന്ന ഹോട്ടലില്‍ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി സന്ദേശമെന്ന് ന്യൂസിലാന്‍ഡ് ടീം മാനേജുമെന്‍റിലെ ഒരു അംഗം വെളിപ്പെടുത്തിയതായാണ് ഇഎസ്പിഎന്‍ ക്രിക്കറ്റ് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ന്യൂസിലന്‍ഡിലേക്ക് മടങ്ങുമ്ബോള്‍ വിമാനത്തില്‍ ബോംബ് വയ്ക്കുമെന്നും ഭീഷണി വന്നതായും വെളിപ്പെടുത്തല്‍.

നേരത്തെ, സുരക്ഷാ പ്രശ്നങ്ങളെത്തുടര്‍ന്ന് ന്യൂസിലന്‍ഡ് പുരുഷ ക്രിക്കറ്റ് ടീം പാക്കിസ്ഥാന്‍ പര്യടനം റദ്ദാക്കി മടങ്ങിയിരുന്നു. പാക്കിസ്ഥാനിലെത്തിയ ശേഷം ആദ്യ മത്സരത്തിനു തൊട്ടുമുന്‍പാണ് സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസീലന്‍ഡ് പിന്‍മാറിയത്. ഇതിനുപിന്നാലെ ഒക്ടോബറില്‍ പാക്കിസ്ഥാന്‍ പര്യടനത്തിനു വരാനുള്ള തീരുമാനം ഇംഗ്ലണ്ട് റദ്ദാക്കിയിരുന്നു. പുരുഷ, വനിതാ ടീമുകളുടെ പാക്കിസ്ഥാന്‍ പര്യടനമാണ് ഉപേക്ഷിച്ചത്.

Related News