Loading ...

Home National

ആസ്ട്രേലിയയില്‍ ലോക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുന്നു; ആയിരങ്ങള്‍ തെരുവില്‍

മെല്‍ബണ്‍: കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി ആസ്ട്രേലിയന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണിനെതിരെ തെരുവിലിറങ്ങി ജനം. സിഡ്നി, മെല്‍ബണ്‍ പോലുള്ള നഗരങ്ങളിലടക്കം വ്യാപക പ്രതിഷേധമാണുള്ളത്.സമരക്കാരെ അടിച്ചമര്‍ത്താന്‍ ആയിരക്കണക്കിന് പൊലീസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. നഗരങ്ങളില്‍ ചെക്ക് പോയന്‍റുകളും ബാരിക്കേഡുകളും സ്ഥാപിച്ചു. മെല്‍ബണ്‍ നഗരത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ ഒരുമിച്ചതായും പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരക്കാര്‍ക്കുനേരെ പൊലീസ് മുളക് സ്പ്രേ ഉപയോഗിച്ചു. പലരെയും അറസ്റ്റ് ചെയ്ത് നീക്കി.നഗരത്തില്‍ 2000 പൊലീസുകാരെ വിന്യസിച്ചതോടെ പലയിടങ്ങളും നിരോധന മേഖലയായി മാറി. നഗരത്തിലേക്കുള്ള പൊതുഗതാഗതവും റൈഡ് ഷെയറുകളും നിര്‍ത്തിവച്ചു. സിഡ്നിയിലെ തെരുവുകളില്‍ കലാപ സ്ക്വാഡ് ഓഫിസര്‍മാര്‍, ഹൈവേ പട്രോള്‍, ഡിറ്റക്ടീവുകള്‍, ജനറല്‍ ഡ്യൂട്ടി പൊലീസ് എന്നിവരെയാണ് വിന്യസിച്ചത്.രാജ്യത്ത് ശനിയാഴ്ച 1882 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ജൂണ്‍ പകുതിയോടെയാണ് ആസ്ട്രേലിയയില്‍ കൊറോണ വൈറസിന്‍റെ ഡെല്‍റ്റ വകഭേദം പടരുന്നത്. ഇതിനെ തുടര്‍ന്ന് സിഡ്നിയും മെല്‍ബണും തലസ്ഥാനമായ കാന്‍ബെറയുമെല്ലാം ആഴ്ചകളായി കര്‍ശനമായ ലോക്ഡൗണുകളിലാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ജനം തെരുവിലിറങ്ങിയത്.

വിക്ടോറിയ, ന്യൂ സൗത്ത് വെയില്‍സ്, കാന്‍ബറ എന്നിവിടങ്ങളിലടക്കം കോവിഡ് വാക്സിനേഷന്‍ 70 ശതമാനമെങ്കിലും പൂര്‍ത്തിയായാല്‍ മാത്രമേ നിയന്ത്രണങ്ങള്‍ നീക്കൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ഒക്ടോബര്‍ അവസാനമോ നവംബര്‍ ആദ്യമോ ആണ് ഇത് സാധ്യമാവുക.കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ രാജ്യത്ത് കോവിഡിനെ ഒരുപരിധി വരെ പിടിച്ചുകെട്ടാന്‍ സര്‍ക്കാറിന് സാധിച്ചിട്ടുണ്ട്. 85,000 കോവിഡ് കേസുകളും 1145 മരണങ്ങളുമാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.ബഹുഭൂരിപക്ഷം ആസ്ട്രേലിയക്കാരും പ്രതിരോധ കുത്തിവെപ്പിനെയും പൊതുജനാരോഗ്യ നടപടികളെയും പിന്തുണക്കുന്നുണ്ട്. എന്നാല്‍, പകര്‍ച്ചവ്യാധി കൈകാര്യം ചെയ്യുന്നതിലെ അപകാതകളാണ് ജനങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കുന്നത്.പ്രതിഷേധക്കാര്‍ക്ക് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് വെള്ളിയാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിഴ മുതല്‍ അറസ്റ്റ് വരെയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം, ശനിയാഴ്ചയും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭം തുടരുകയാണ്.


Related News