Loading ...

Home International

താലിബാനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണം; അമേരിക്കന്‍ സെനറ്റര്‍മാര്‍

വാഷിംഗ്ടണ്‍: താലിബാനെ വൈദേശിക ഭീകരസംഘടനയായി തന്നെ കണക്കാക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ സെനറ്റര്‍മാര്‍. വിദേശകാര്യ സെക്‌ട്രട്ടറി ആന്റണി ബ്ലിങ്കനെ നേരിട്ട് കണ്ടാണ് സെനറ്റര്‍മാര്‍ സമ്മര്‍ദ്ദം ചെലുത്തിയത്. സെനറ്റര്‍മാരായ ജോണി കെ എണസ്റ്റ്, ടോമി ട്യൂബര്‍വില്ലെ, റിക്ക് സ്‌കോട്ട്, ഡാന്‍ സള്ളിവന്‍ എന്നിവരെ താലിബാനെ തിരായ സമീപനം ശക്തമാക്കണെന്ന് അഭിപ്രായപ്പെട്ടത്. അമേരിക്കന്‍ സൈന്യത്തിന്റെ അതിവേഗ പിന്മാറ്റം മേഖലയില്‍ വലിയ സുരക്ഷാ പ്രശ്‌ന മാണ് സൃഷ്ടിച്ചിരിക്കുന്നത്. താലിബാന്‍ ജനാധിപത്യ ഭരണകൂടമല്ല. ഒരു ജനാധിപത്യ ഭരണത്തെ രക്തരൂക്ഷിതമായ യുദ്ധത്തിലൂടെ അട്ടിമറിച്ചാണ് താലിബാന്‍ ഭരണംപിടിച്ചതെന്ന് മറക്കരുതെന്നും സെനറ്റര്‍മാര്‍ പറഞ്ഞു. താലിബാന്റെ ഭരണകൂടത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കൊടുഭീകരരാണെന്നതും സെനറ്റര്‍മാര്‍ എടുത്തുപറഞ്ഞു. അന്താരാഷ്‌ട്രസമൂഹത്തെ മുഴുവന്‍ സമ്മര്‍ദ്ദത്തിലാക്കിയാണ് ഒരു മാസമായി താലിബാന്‍ കാബൂളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. ദോഹയിലെ സമാധാന ശ്രമങ്ങളിലെ ഒരുധാരണയും താലിബാന്‍ പാലിച്ചിട്ടില്ല. അതിനേക്കാളുപരി ജനങ്ങളോടും പ്രത്യേകിച്ച്‌ സ്ത്രീകളോടും കുട്ടികളോടും കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നതും സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടി. അഫ്ഗാനില്‍ നിന്നും അതിവേഗം പിന്മാറുന്നതിനിടെ ആയുധങ്ങളും വാഹനങ്ങളും ഉപേക്ഷിച്ചുപോന്നതിനെ ആശങ്കയോടെയാണ് സെനറ്റര്‍മാര്‍ വിലയിരുത്തിയത്. ഭീകരര്‍ക്ക് മേല്‍കൈയുള്ള ഭരണകൂടം അയല്‍രാജ്യങ്ങളുടെ മേല്‍ അത്തരം ആയുധങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ നടപടി വേണമെന്നും സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു.

Related News