Loading ...

Home Kerala

മതേതരത്വം കോണ്‍ഗ്രസ് സംരക്ഷിക്കും; താഴത്തങ്ങാടി ഇമാമിനെ കണ്ട് സുധാകരന്‍

കോട്ടയം: മതേതരത്വം സംരക്ഷിക്കുക എന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാധ്യതയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ഇവിടെ ശാശ്വതമായ സമാധാന അന്തരീക്ഷം വേണം. മതേതരത്വമാണ് നമ്മുടെ അസ്തിത്വം. മതേതരത്വം ഇന്ത്യക്ക് നല്‍കിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധാകരന്‍. നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ ഇമാമുമായും ബിഷപ്പുമായും ഇക്കാര്യം ചര്‍ച്ച ചെയ്യതായും അനുകൂലമായ പ്രതികരണമാണ് ഉണ്ടായതെന്നും കെ സുധാകരന്‍ എംപി അറിയിച്ചു. നര്‍ക്കോട്ടിക് ജിഹാദ് വിഷയത്തില്‍ പ്രശ്നപരിഹാരത്തിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കുകയാണ്. സമവായത്തിന് മുന്‍കൈയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരായിരുന്നു. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഒരു നീക്കവും ഇതുവരെയുണ്ടായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ട് സമവായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചു. പ്രശ്‌നപരിഹാരത്തിനുള്ള നടപടികളിലേക്ക് കടക്കുകയാണെന്നും കെപിസിസി പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു.

Related News