Loading ...

Home Kerala

കേരളത്തില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പെരുകുന്നു

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ കേരളത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. 2020ല്‍ 9,136 കേസുകളാണെടുത്തത്.2019ല്‍ 6,584 ഉം 2018ല്‍ 5522 കേസുകളും. 2020ല്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത സാമ്ബത്തിക കുറ്റകൃത്യങ്ങളില്‍ 63.5 ശതമാനം കേസുകളുടെ കുറ്റപത്രം മാത്രമാണ് സമര്‍പ്പിച്ചത്. രാജസ്ഥാനും ഉത്തര്‍പ്രദേശുമാണ് സാമ്ബത്തിക കുറ്റകൃത്യത്തില്‍ മുന്നില്‍. സൈബര്‍ കുറ്റകൃത്യങ്ങളില്‍ കര്‍ണാടകയാണ് മുന്നില്‍ (10,741കേസുകള്‍). രാജ്യത്ത് 2020ല്‍ പ്രതിദിനം 77 സ്ത്രീകള്‍ പീഡനത്തിന് ഇരയായി. 28,046 പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് 3,71,503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10,139 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ 94.1 ശതമാനം കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. യു.പി, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍ സംസ്ഥാനങ്ങളാണ് കേസുകളില്‍ മുന്നില്‍.

അതേസമയം, കോവിഡ് മഹാമാരിയെ തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 2020ല്‍ കുറവ് വന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.കേരളത്തില്‍ 426 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 70.6 ശതമാനം കുറ്റപത്രം സമര്‍പ്പിച്ചു. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കേരളത്തില്‍ 171 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 18 കേസുകളില്‍ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.

152 കേസുകള്‍ പൊതുമുതല്‍ നശിപ്പിച്ചതിനും ഒരു കേസ് ഔദ്യോഗിക രഹസ്യ നിയമ പ്രകാരവുമാണ്. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് കൂടുതലും യു.പിയിലാണ്. 2,217 കേസുകള്‍.യു.എ.പി.എ കേസുകള്‍ കൂടുതല്‍ ജമ്മു കശ്മീരിലാണ് (287). പട്ടിക ജാതി അതിക്രമവുമായി ബന്ധപ്പെട്ട കേസുകളില്‍ രാജ്യത്ത് 9.4 ശതമാനം വര്‍ധനവുണ്ടായി. സംസ്ഥാനത്ത് 846 കേസുകളും. പട്ടിക വര്‍ഗ അതിക്രമവുമായി ബന്ധപ്പെട്ട് 130 കേസുകളും രജിസ്റ്റര്‍ ചെയ്തു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകള്‍ കേരളത്തില്‍ വലിയ കുറവ് രേഖപ്പെടുത്തി.2020ല്‍ 1,795 കേസുകളുണ്ടായി. മുന്‍ വര്‍ഷങ്ങളില്‍ 5,000ത്തിനു മുകളിലായിരുന്നു. തമിഴ്നാട്ടില്‍ 42,756 കേസുകളാണ് പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ളത്. തട്ടിക്കൊണ്ടുപോകലുമായി ബന്ധെപ്പട്ട് കേരളത്തില്‍ 166 കേസുകളുണ്ടായി. ഇതില്‍ ഭൂരിഭാഗം പേരെയും കണ്ടെത്തിയിട്ടുണ്ട്.


Related News