Loading ...

Home International

ചൈനയെ പ്രതിരോധിക്കാനൊരുങ്ങി തായ്‌വാന്‍; പ്രതിരോധ രംഗത്ത് 63600 കോടി രൂപയുടെ നിക്ഷേപം

തായ്‌പേയ്: ചൈനയുടെ ഭീഷണിയെ നേരിടാന്‍ പ്രതിരോധരംഗം ശക്തമാക്കാനൊരുങ്ങി തായ്‌വാന്‍. വരുന്ന അഞ്ചുവര്‍ഷത്തേക്ക് 63600 കോടി ഇന്ത്യന്‍ രൂപയ്‌ക്ക് സമാനമായ തുക യാണ് തായ്‌വാന്‍ പ്രതിരോധരംഗത്തിനായി മാത്രം നീക്കിവയ്‌ക്കുന്നത്. അതിര്‍ത്തിയിലും സമുദ്രത്തിലും ആകാശത്തും ചൈന നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ സൈനിക സൈനിക ഭീഷണിക്ക് തടയിടുകയാണ് തായ് വാന്റെ ലക്ഷ്യം

അത്യാധുനിക മിസൈലുകള്‍, വിമാന വേധ തോക്കുകള്‍, കപ്പലുകള്‍ എന്നിവ വാങ്ങു വാനാണ് കൂടുതല്‍ തുക വകയിരുത്തിയിട്ടുള്ളത്. ചൈനയുടെ വ്യോമാക്രമണം മുന്‍കൂട്ടി യറിയാന്‍ പാകത്തിന് അത്യാധുനിക റഡാര്‍ സംവിധാനങ്ങളും തായ് വാന്‍ ഒരുക്കുന്ന തിരക്കിലാണ്.

പ്രതിരോധ രംഗത്തെ ആധുനിക വല്‍ക്കരണവും ശാക്തീകരണവും സബന്ധിച്ച്‌ തായ്‌വാന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്നാണ് തീരുമാനം പുറത്തുവിട്ടത്. ചൈനയുടെ സൈനിക ശേഷി അതിവിപുലമാണ്. എന്നാല്‍ സ്വന്തം രാജ്യത്തിന്റെ സുരക്ഷ നോക്കേണ്ട അനിവാര്യ ഘട്ടത്തിലൂടെയാണ് തങ്ങള്‍ കടന്നുപോകുന്നതെന്നും വെന്‍ പറഞ്ഞു. തായ്‌വാനെ തങ്ങളുടെ അവിഭാജ്യഘടകമാണെന്ന് ആവര്‍ത്തിച്ചുള്ള ബീജിംഗ് പ്രസ്താവനകളെ തള്ളിയാണ് തായ്‌വാന്‍ രംഗത്തെത്തിയത്.

കഴിഞ്ഞ ഒരു മാസത്തിനിടെ പത്തിലേറ തവണ തായ് വാന്റെ വ്യോമമേഖലയിലേക്ക് കടന്നുകയറി ചൈനയുടെ 19 യുദ്ധവിമാനങ്ങളാണ് പ്രകോപനം സൃഷ്ടിച്ചത്. ഇതിനൊപ്പം തെക്കന്‍ ചൈനാ കടലില്‍ നാവികവ്യൂഹത്തെ വിന്യസിച്ചും തായ് വാന്റെ സൈന്യത്തേയും വ്യാപാര കപ്പലുകളേയും മത്സ്യബന്ധന യാനങ്ങളേയും തടയുന്നതും തുടരുകയാണ്. തായ്‌വാന്റെ സമീപത്തേക്ക് ചൈനീസ് സേന എത്താതിരിക്കാന്‍ അമേരിക്കയുടെ 7-ാം കപ്പല്‍പടയാണ് നിലവില്‍ സുരക്ഷ നല്‍കുന്നത്.

Related News