Loading ...

Home National

പെട്രോളും ഡീസലും ജി.എസ്.ടി പരിധിയിലാക്കുന്നതിനെ അനുകൂലിച്ച്‌ 77 ശതമാനം ജനങ്ങളും -സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില റെക്കോഡ് ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ പെട്രോളും ഡീസലും ചരക്കുസേവന നികുതിയില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച്‌ 77 ശതമാനം ജനങ്ങളും. കൊറോണ വൈറസിന്‍റെ രണ്ടാംവ്യാപനം കെട്ടടങ്ങിയതോടെ കമ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേയിലാണ് പെട്രോളും ഡീസലും ജി.എസ്.ടിയുടെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച്‌ ഭൂരിപക്ഷം പേരും രംഗത്തെത്തിയത്.

പെട്രോള്‍ -ഡീസല്‍ വില ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തിയാല്‍ ജീവിതനിലവാരം ഉയരുമെന്നാണ് ഭൂരിപക്ഷത്തിന്‍റെയും അഭിപ്രായം. പെട്രോളിനും ഡീസലിനും 28ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്തിയാല്‍ ഇവയുടെ വില യഥാക്രമം 75രൂപയായും 70 രൂപയായും കുറയും. വര്‍ധിച്ച ഉപേഭാക്ത്യ ചെലവ് സമ്ബദ്വ്യവസ്ഥക്കും ബിസിനസുകള്‍ക്കും നേട്ടമുണ്ടാക്കും. എന്നാല്‍ കേന്ദ്ര, സംസ്ഥാനങ്ങള്‍ക്ക് ചെറിയ കാലയളവില്‍ വരുമാന നഷ്ടം നേരിട്ടേക്കാം -സര്‍വേയില്‍ പറയുന്നു.

രാജ്യത്തെ 379 ജില്ലകളില്‍നിന്നായി 7500പേരാണ് സര്‍വേയില്‍ പെങ്കടുത്തത്. ഇതില്‍ 61 ശതമാനം പുരുഷന്‍മാരും 39 ശതമാനം സ്ത്രീകളുമായിരുന്നു.

ഉയര്‍ന്ന പെട്രോള്‍ -ഡീസല്‍ വിലയെ നേരിടാന്‍ ചെലവ് വെട്ടിക്കുറച്ചതായി 51 ശതമാനം പേരും അഭിപ്രായപ്പെട്ടു. 21 ശതമാനം അവശ്യസാധന ചെലവുകള്‍ വെട്ടിക്കുറക്കുകയും കടുത്ത ദാരിദ്ര്യം അനുഭവിക്കുകയും ചെയ്യുന്നുവെന്നും 14 ശതമാനംപേര്‍ തങ്ങളുടെ സമ്ബാദ്യത്തില്‍ ഇടിവ് വന്നതായും അഭിപ്രായപ്പെട്ടു.

ജി.എസ്.ടി കൗണ്‍സല്‍ യോഗം വെള്ളിയാഴ്ച നടക്കാനിരിക്കേയാണ് സര്‍വേ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എണ്ണവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പെട്രോള്‍, ഡീസല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ നീക്കമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ പെട്രോള്‍ -ഡീസല്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. കുത്തനെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് സംസ്ഥാനങ്ങളുടെ വിലയിരുത്തല്‍.

അതേസമയം യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്തതോടെയാണ് പെട്രോളും ഡീസലും ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയാറാവുന്നതെന്നാണ് ഉയരുന്ന വിമര്‍ശനം. പെട്രോള്‍ ലിറ്ററിന് നൂറുരൂപയിലധികമാണ് മിക്ക സംസ്ഥാനങ്ങളിലെയും വില. ഡീസല്‍ 90കടക്കുകയും ചെയ്തിരുന്നു.

Related News