Loading ...

Home National

പ്ലസ്ടു മാര്‍ക്ക് മുഖ്യം; നീറ്റ് പരീക്ഷയെ ഒഴിവാക്കാനുള്ള ബില്‍ പാസാക്കി തമിഴ്നാട്

ചെന്നൈ: മെഡിക്കല്‍ കോഴ്‌സുകള്‍ക്ക് പ്ലസ്ടു പരീക്ഷാ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കുന്നതിനുള്ള ബില്‍ തമിഴ്‌നാട് നിയമസഭ പാസാക്കി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലിനെ എഐഎഡിഎംകെ, പിഎംകെ, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പിന്തുണച്ചു. അതേസമയം ബില്ലിനെതിരേ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി നിയമസഭായോഗം ബഹിഷ്‌കരിച്ചു.

റിട്ട.ജഡ്ജി എ.കെ രാജന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ജൂലൈയില്‍ സമര്‍പ്പിച്ച ശിപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് മെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍, ഡെന്‍റിസ്ട്രി, ഇന്ത്യന്‍ മെഡിസിന്‍, ഹോമിയോപ്പതി എന്നീ കോഴ്‌സുകളിലേക്ക് പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രവേശനം നല്‍കാനാണ് ബില്‍ ശിപാര്‍ശ ചെയ്യുന്നത്. സംസ്ഥാനത്ത് മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയായ നീറ്റ് പരീക്ഷ അവസാനിപ്പിക്കാനുള്ള നീക്കവുമായാണ് ബില്‍ കൊണ്ടുവന്നത്. നീറ്റ് പരീക്ഷാപ്പേടിയില്‍ സംസ്ഥാനത്ത് ധനുഷ് എന്ന വിദ്യാര്‍ഥി ജീവനൊടുക്കിയതോടെയാണ് തമിഴ്‌നാട് സര്‍ക്കാരിന്‍റെ നിര്‍ണായക തീരുമാനം. നീറ്റിനെതിരെ സംസ്ഥാനത്തിന്‍റെ പോരാട്ടം ഇവിടെ തുടങ്ങുകയാണെന്നാണ് ബില്‍ അവതരിപ്പിച്ച്‌ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. സാമൂഹിക നീതി ഉറപ്പാക്കാനാണ് ഈ തീരുമാനമെന്നാണ് വിശദീകരണം.

ഡിഎംകെ അധികാരത്തില്‍ വന്നതിനു ശേഷം നീറ്റിനെകുറിച്ച്‌ പഠിക്കാന്‍ കമ്മീഷനെ വച്ചതും നീറ്റ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചതും ധനുഷിനെപ്പോലുള്ള വിദ്യാര്‍ഥികള്‍ക്ക് അനാവശ്യ പ്രതീക്ഷകള്‍ നല്‍കിയെന്നു എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസാമി ആരോപിച്ചു.

Related News