Loading ...

Home Kerala

നീറ്റ് പരീക്ഷ പൂര്‍ത്തിയായി; ഫലം ഒക്ടോബറില്‍

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെ മെഡിക്കല്‍, ഡെന്‍റല്‍, അനുബന്ധ കോഴ്സുകളില്‍ പ്രവേശനത്തിനുള്ള ദേശീയ പ്രവേശനപരീക്ഷ 'നീറ്റ്-യു.ജി' പരീക്ഷ പൂര്‍ത്തിയായി. രാജ്യത്തെയും കുവൈത്ത്, ദുബൈ എന്നിവിടങ്ങളിലെയും 202 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴിലായി 16.1 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. കേരളത്തില്‍ 13 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴില്‍ 325 പരീക്ഷകേന്ദ്രങ്ങളില്‍ 1,16,010 പേരാണ് എഴുതിയത്.

മൂന്ന് മണിക്കൂര്‍ നീണ്ട ഒ.എം.ആര്‍ പരീക്ഷയില്‍ ഫിസിക്സ് ഭാഗത്ത് നിന്നുള്ള ചോദ്യങ്ങള്‍ കുഴപ്പിച്ചുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കെമിസ്ട്രി ചോദ്യങ്ങള്‍ ശരാശരിയും ബയോളജി ചോദ്യങ്ങള്‍ എളുപ്പവുമായിരുന്നെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഉച്ചക്ക് ശേഷം രണ്ട് മുതല്‍ അഞ്ച് വരെ നടന്ന പരീക്ഷക്ക് 11 മണി മുതല്‍ ഒന്നര വരെയാണ് ഹാളിലേക്ക്പ്രവേശനം അനുവദിച്ചത്.

കോവിഡ് ബാധിതര്‍ക്ക് പി.പി.ഇ കിറ്റില്‍ പ്രത്യേക ഹാളില്‍ പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയിരുന്നു. ക്വാറന്‍റീനിലുള്ളവര്‍ക്കും കണ്ടെയ്ന്‍മെന്‍റ് സോണില്‍ നിന്നുള്ളവര്‍ക്കും വെവ്വേറെ പരീക്ഷാസൗകര്യമൊരുക്കി. ഇതാദ്യമായി ഇത്തവണ മലയാളത്തിലും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. കോവിഡ് സാഹചര്യത്തില്‍ ബെഞ്ചില്‍ ഒരാള്‍ എന്ന രീതിയില്‍ ഹാളില്‍ 12 വിദ്യാര്‍ഥികള്‍ക്കാണ് ഇരിപ്പിടം ഒരുക്കിയത്. പരീക്ഷ കെന്ദ്രത്തില്‍ പ്രവേശിക്കുന്നത് മുതല്‍ പുറത്തിറങ്ങുന്നത് വരെ സാമൂഹിക അകലം ഉള്‍പ്പെടെയുള്ളവ പാലിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളും ക്രമീകരണങ്ങളുമാണ് ഒരുക്കിയിരുന്നത്. തിരുവനന്തപുരത്ത് ഉള്‍പ്പെടെ ചില പരീക്ഷകേന്ദ്രങ്ങള്‍ക്ക് സമീപം രക്ഷിതാക്കള്‍ തടിച്ചുകൂടിയത് തിരക്കിനിടയാക്കി.

പരീക്ഷാര്‍ഥികള്‍ ഉത്തരം രേഖപ്പെടുത്തിയ à´’.എം.ആര്‍ ഷീറ്റ് https://neet.nta.nic.in// വെബ്സൈറ്റ് വഴി കാണാനും ഡൗണ്‍ലോഡ് ചെയ്യാനും അവസരമൊരുക്കും. ഇതിനുള്ള സമയം വെബ്സൈറ്റിലൂടെ അറിയിക്കും. ഉത്തരസൂചികയും വൈകാതെ പ്രസിദ്ധീകരിക്കും. ഉത്തരസൂചികയില്‍ അപാകതയുണ്ടെങ്കില്‍ ചോദ്യത്തിന് 200 രൂപയടച്ച്‌ അപേക്ഷ നല്‍കാം. ഇതിന് ശേഷമായിരിക്കും മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി റാങ്ക് പ്രസിദ്ധീകരിക്കുക. ഒക്ടോബറില്‍ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 15 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകള്‍ ഒഴികെയുള്ള മുഴുവന്‍ മെഡിക്കല്‍, ഡെന്‍റല്‍ സീറ്റുകളിലേക്കും അനുബന്ധ കോഴ്സുകളിലേക്കും സംസ്ഥാന റാങ്ക് പട്ടിക അനുസരിച്ചായിരിക്കും പ്രവേശനം. അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്ക് കേന്ദ്രസര്‍ക്കാറിന്റെ  ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വിസസിന് കീഴിലുള്ള മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി(എം.സി.സി) യാണ് അലോട്ട്മെന്‍റ് നടത്തുക.


Related News