Loading ...

Home Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഗുരുതരവീഴ്ച; ജീവിച്ചിരിക്കുന്ന കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കളെ അറിയിച്ചു

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡില്‍ ചികിത്സയില്‍ വീണ്ടും ഗുരുതരവീഴ്ച. മരിച്ചരോഗിയുടെ മൃതദേഹം മാറിനല്‍കിയ വിവാദം കെട്ടടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ജീവിച്ചിരിക്കുന്ന കോവിഡ് ബാധിതനായ രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് വിവരം നല്‍കിയതാണ് പുതിയസംഭവം.

വെള്ളിയാഴ്ച രാത്രിയാണ് ചികിത്സയിലിരിക്കുന്ന കോവിഡ് രോഗി മരിച്ചെന്ന് ബന്ധുക്കള്‍ക്ക് മെഡിക്കല്‍കോളേജില്‍നിന്ന് അറിയിപ്പ് ലഭിച്ചത്. ഇതനുസരിച്ച്‌ ആംബുലന്‍സുമായി മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് അധികൃതര്‍ മരിച്ചെന്ന് വിധിയെഴുതിയാള്‍ മരിച്ചിട്ടിെല്ലന്ന് ബോധ്യമായത്.

കായംകുളം ഭരണിക്കാവ് കോയിക്കല്‍ മീനത്തേതില്‍ രമണന്‍ (47) മരിച്ചുവെന്നാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ബന്ധുക്കളെ വിവരമറിയിച്ചത്. കോവിഡ് ബാധിതനായ രമണനെ കഴിഞ്ഞ 29നാണ് വണ്ടാനം ആശുപത്രിയിലെത്തിച്ചത്. നില വഷളായതോടെ െവന്‍റിലേറ്ററിേലക്ക് മാറ്റിയിരന്നു. ഇതിനിടെ, വെള്ളിയാഴ്ച വൈകിട്ടാണ് ഇദ്ദേഹം മരിച്ചുവെന്ന് ബന്ധുക്കളെ വിവരമറിയിക്കുന്നത്.

തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെ 10ന് ആംബുലന്‍സുമായെത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് അറിയുന്നത്. രമണന്‍ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ നല്‍കിയ വിവരമനുസരിച്ച്‌ വീട്ടില്‍ സംസ്കാരത്തിനായി ഒരുക്കള്‍ പൂര്‍ത്തിയാക്കിയതിനൊപ്പം ആദരാജ്ഞലി പോസ്റ്ററുകളും അടിച്ചതായി ബന്ധു സുജിത് പറഞ്ഞു. വെള്ളിയാഴ്ച കായംകുളം കൃഷ്ണപുരം സ്വദേശി രമണന്‍ കോവിഡ് ബാധിച്ച്‌ മരിച്ചിരുന്നു.

മേല്‍വിലാസം തെറ്റി ചികിത്സയില്‍ കഴിയുന്ന രമണെന്‍റ ബന്ധുക്കളെ അറിയച്ചതാണെന്നാണ് അധികൃതര്‍ നല്‍കുന്നവിശദീകരണം. രോഗിയുടെ ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷമാണ് ആളുമാറിയ വിവരം ജീവനക്കാര്‍ അറിയുന്നത്.


Related News