Loading ...

Home International

അഴിമതിക്കാരായ നിങ്ങള്‍ അഫ്ഗാനെ താലിബാന് കൈമാറുകയായിരുന്നു; ഗനി സര്‍ക്കാറിനെ കുറ്റപ്പെടുത്തി അമേരിക്കന്‍ അംബാസിഡര്‍

അഴിമതിക്കാരായ അഷ്റഫ് ഗനി സര്‍ക്കാര്‍ താലിബാന് അഫ്ഗാനിസ്ഥാനെ അനായാസം കൈമാറുകയായിരുന്നെന്ന് മുന്‍ അംബാസിഡര്‍. ജൂലൈയില്‍ സ്ഥാനമൊഴിഞ്ഞ അമേരിക്കയിലെ അഫ്ഗാന്‍ അംബാസിഡര്‍ റോയ റഹ്മാനിയാണ് ആരോപണം ഉന്നയിച്ചത്. കാബൂളിലെ അമേരിക്കന്‍ പിന്തുണയുള്ള സര്‍ക്കാര്‍ രാജ്യത്തെ നയിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും വ്യാപകമായ അഴിമതിയാണ് താലിബാന്റെ വിജയത്തിന് വഴിയൊരുക്കിയതെന്നും റഹ്മാനി കുറ്റപ്പെടുത്തി.

താലിബാെന്‍റ വരവിനെ താന്‍ ഭീതിയോടെയാണ് കാണുന്നതെന്നും ഇൗ വിജയം വളരെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും അവര്‍ അഭിമുഖത്തില്‍ പറഞ്ഞു. താലിബാന്റെ വരവ് മേഖലയിലെ രാഷ്ട്രീയ ഭൂപടത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് അവര്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി. 'താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിലും അവര്‍ അത് ഇത്ര വേഗത്തില്‍ ചെയ്തതിലും ഞാന്‍ ആശ്ചര്യപ്പെടുന്നില്ല. അഫ്ഗാന്‍ സര്‍ക്കാരിനെ നേതൃത്വത്തിന്റെ  അഭാവം അലട്ടിയിരുന്നു'-റഹ്മാനി പറഞ്ഞു.

'അഫ്ഗാന്‍ സേനയല്ല ഒന്നിനും ഉത്തരവാദി. ജനങ്ങളുടെ സ്വാതന്ത്ര്യത്തിനും സംരക്ഷണത്തിനും വേണ്ടി പോരാടാന്‍ രാഷ്ട്രീയ നേതൃത്വം തയ്യാറായില്ല. നേതൃത്വമാണ് അഴിമതി നടത്തിയത്. അവര്‍ താലിബാന് രാജ്യം അനായാസം കൈമാറുകയായിരുന്നു'-അവര്‍ പറഞ്ഞു.

പ്രസിഡന്‍റ് സ്ഥാനം ഉപേക്ഷിച്ച്‌ ഓഗസ്റ്റ് 15ന് അഫ്ഗാനിസ്ഥാന്‍ വിടാനുള്ള അഷ്റഫ് ഗനിയുടെ തീരുമാനം 'അങ്ങേയറ്റം നിരാശാജനകവും ലജ്ജാകരവുമാണെന്നും' അവര്‍ പറഞ്ഞു.രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ ആഗ്രഹിച്ചതിനാലാണ് താന്‍ നാടുവിട്ടതെന്ന് ഗനി ബുധനാഴ്ച പറഞ്ഞിരുന്നു. പുറത്തുപോകുമ്പോള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ മോഷ്ടിച്ചെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. 'കാബൂള്‍ വിടുന്നത് എന്റെ  ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു'എന്നും ഗനി പറഞ്ഞു.

43 വയസ്സുള്ള റോയ റഹ്മാനി മൂന്ന് വര്‍ഷം അമേരിക്കയിലെ അഫ്ഗാന്‍ അംബാസഡര്‍ ആയിരുന്നു. ഇൗ ജൂലൈയിലാണ് അവര്‍ സ്ഥാനമൊഴിഞ്ഞത്. പുതിയ മാറ്റത്തില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കുക പാക്കിസ്ഥാന്‍ ആയിരിക്കുമെന്ന് അവര്‍ പറഞ്ഞു.'അമേരിക്ക ഒരു പുതിയ പാകിസ്ഥാനെ അഭിമുഖീകരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യ, ചൈന, തുര്‍ക്കി എന്നിവിടങ്ങളിലും താലിബാെന്‍റ വരവ് പ്രകമ്ബനങ്ങളുണ്ടാക്കും'

കഴിഞ്ഞ തവണ താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരിച്ചപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് സ്കൂളില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. സ്ത്രീകളെ ജോലിയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും വിലക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പ്രഖ്യാപിച്ച താലിബാന്‍ സര്‍ക്കാറിലെ പദവികളില്‍ നിന്ന് സ്ത്രീകളെ ഒഴിവാക്കാനുള്ള തീരുമാനം സ്ത്രീകള്‍ക്ക് ഇരുണ്ട കാലം വരാനിടയുണ്ടെന്നതിന്റെ  തെളിവാണെന്നും റഹ്മാനി പറയുന്നു.

Related News