Loading ...

Home International

താലിബാന്‍ മന്ത്രിമാരില്‍ 14 പേര്‍ യു.എന്‍ രക്ഷാസമിതി കരിമ്പട്ടികയിലുള്ളവര്‍

കാബൂള്‍: താലിബാ‍െന്‍റ ഇടക്കാല സര്‍ക്കാറിലെ 14 മന്ത്രിമാര്‍ യു.എന്‍ രക്ഷാസമിതിയുടെ ഭീകരപ്പട്ടികയിലുള്‍പ്പെട്ടവര്‍. 33 അംഗ മന്ത്രിസഭയിലെ ആക്ടിങ് പ്രധാനമന്ത്രി മുഹമ്മദ് ഹസന്‍ അഖുന്ദ്, ഒന്നാം ഉപപ്രധാനമന്ത്രി അബ്ദുല്‍ ഗനി ബറാദര്‍, രണ്ടാം ഉപപ്രധാനമന്ത്രി അബ്ദുസലാം ഹനഫി ഉള്‍പ്പെടെയുള്ളവര്‍ യു.എന്‍ കരിമ്ബട്ടികയിലുണ്ട്.
ഭീകരപട്ടികയില്‍ പ്രത്യേകമായുള്ള സിറാജുദ്ദീന്‍ ഹഖാനിയാണ് പുതിയ ആഭ്യന്തര മന്ത്രി. ഹഖാനിയുടെ തലക്ക് ഒരു കോടി ഡോളറാണ് അമേരിക്ക വിലയിട്ടിരിക്കുന്നത്. ഇദ്ദേഹത്തി‍െന്‍റ അമ്മാവന്‍ ഖലീല്‍ ഹഖാനിയാണ് അഭയാര്‍ഥികാര്യ മന്ത്രി. പ്രതിരോധ മന്ത്രി യഅ്ഖൂബ്, വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി, സഹമന്ത്രി ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായി എന്നിവര്‍ യു.എന്‍ രക്ഷാസമിതിയുടെ 1988ലെ ഉപരോധ പട്ടികയിലുള്‍പ്പെട്ടവരാണ്. മന്ത്രിമാരായ അബ്ദുല്ലത്തീഫ് മന്‍സൂര്‍ (ജലം, ഊര്‍ജം), നജീബുല്ല ഹഖാനി വാര്‍ത്തവിതരണം), ഖാരി ദീന്‍ ഹനീഫ് (സാമ്ബത്തികം), നൂര്‍ ജലാല്‍ (ആഭ്യന്തര സഹമന്ത്രി) എന്നിവരും പട്ടികയിലുണ്ട്. യു.എസി‍െന്‍റ കുപ്രസിദ്ധമായ ഗ്വാണ്ടനാമോ തടവറയിലടക്കപ്പെട്ട 'താലിബാന്‍ ഫൈവി'ലെ നാലുപേര്‍ മന്ത്രിസഭയിലുണ്ട്. മുഹമ്മദ് ഫാസില്‍ (ഉപ പ്രതിരോധ മന്ത്രി), ഖൈറുല്ല ഖൈര്‍ഖ്വ (വാര്‍ത്ത വിതരണം, സാംസ്കാരികം), നൂറുല്ല നൂരി (അതിര്‍ത്തി ഗോത്രകാര്യം), അബ്ദുല്‍ ഹഖ് വാസിഖ് (രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍) എന്നിവരാണത്. അഞ്ചാമന്‍ മുഹമ്മദ് നബി ഉമരി ഖോസ്ത് പ്രവിശ്യ ഗവര്‍ണറാണ്. 2014ല്‍ ഒബാമ ഭരണകാലത്ത് യു.എസ് സൈനികന്‍ ബോവി ബെര്‍ഗദലിന് പകരമായാണ് ഈ അഞ്ചുപേരെയും ഗ്വാണ്ടനാമോയില്‍ നിന്ന് മോചിപ്പിച്ചത്. ഇതിലുള്‍പ്പെട്ട ഫാസില്‍, നൂരി എന്നിവര്‍ 1998ല്‍ ശിയ ഹസാര, താജിക്, ഉസ്ബെക് വിഭാഗങ്ങളെ കൂട്ടക്കുരുതി നടത്തിയ സംഭവത്തില്‍ പ്രതികളാണ്.

Related News