Loading ...

Home USA

നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യു.എസില്‍ കോണ്‍ഫെഡറേറ്റ് പ്രതിമ നീക്കി

റിച്ച്‌മൗണ്ട്: വര്‍ഷങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കും ദീര്‍ഘമായ നിയമയുദ്ധത്തിനും ശേഷം അമേരിക്കയിലെ ഏറ്റവും വലിയ കോണ്‍ഫെഡറേറ്റ് സ്മാരകം നീക്കി. വെര്‍ജീനിയന്‍ തലസ്ഥാനമായ റിച്ച്‌മൗണ്ടിലുള്ള കോണ്‍ഫെഡറേറ്റ് കാലത്തെ സൈന്യാധിപന്‍ ജനറല്‍ റോബര്‍ട്ട് ഇ. ലീയുടെ പ്രതിമയാണ് നീക്കിയത്.

കറുത്ത വംശജന്‍ ജോര്‍ജ് ഫ്ലോയിഡി‍െന്‍റ കൊലപാതകത്തിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് വെര്‍ജീനിയ ഗവര്‍ണര്‍ റാല്‍ഫ് നോര്‍താം പ്രതിമ നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അടുത്തിടെയുണ്ടായ കോടതി വിധിയെ തുടര്‍ന്നാണ് പ്രതിമ നീക്കാനുള്ള വഴി തെളിഞ്ഞത്. റിച്ച്‌മൗണ്ടിലെ മോണ്യുമെന്‍റ് അവന്യുവില്‍ 1890 മുതല്‍ സ്ഥാപിതമായ ആറു മീറ്റര്‍ ഉയരമുള്ള വെങ്കല പ്രതിമയാണ് നീക്കിയത്. ബുധനാഴ്ച രാവിലെ എട്ടിനാണ് പ്രതിമ നീക്കാനുള്ള നടപടി ആരംഭിച്ചത്.

Related News