Loading ...

Home National

കര്‍ഷക സമരം; മൊബൈല്‍ ഇന്‍റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്കുള്ള വിലക്ക് നീട്ടി ഹരിയാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷകര്‍ കര്‍ണാല്‍ ജില്ല ആസ്ഥാന ഉപരോധവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മൊബൈല്‍ ഇന്‍റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താല്‍കാലിക വിലക്ക് ഹരിയാന സര്‍ക്കാര്‍ വീണ്ടും നീട്ടി. കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് ക്രമസമാധാനനില വഷളായി സാഹചര്യത്തിലാണ് വിലക്ക് നീട്ടാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്. അതേസമയം, ബാങ്കിങ്, മൊബൈല്‍ റിച്ചാര്‍ജ് സേവനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് അറോറയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ആഗസ്റ്റ് 28ന് കര്‍ഷകരെ ക്രൂരമായ ലാത്തിച്ചാര്‍ജിന് ഇരയാക്കിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന്‍റെ നേതൃത്വത്തില്‍ ഹരിയാനയിലെയും പഞ്ചാബിലെയും കര്‍ഷകര്‍ അനിശ്ചിതകാല ഉപരോധത്തിനിറങ്ങിയത്. കര്‍ണാലില്‍ മഹാ പഞ്ചായത്ത് വിളിച്ചു കൂട്ടിയ കര്‍ഷകരുമായി ജില്ല ഭരണകൂടം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. കര്‍ഷകര്‍ക്കൊപ്പം മിനി സിവില്‍ സ്റ്റേഷനിലേക്ക് നീങ്ങിയ രാേകഷ് ടിക്കായത്ത്, യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവരെ ഹരിയാന പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് പ്രതിരോധം മറികടന്നുള്ള ജില്ല ആസ്ഥാനത്തെ ഉപരോധസമരത്തില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് പങ്കെടുത്തത്.

Related News