Loading ...

Home Gulf

ഗ്രീന്‍, ഫ്രീലാന്‍സ് വിസകളുമായി യുഎഇ; കമ്പനി സ്പോണ്‍സര്‍ഷിപ്പില്ലാതെ ജോലി ചെയ്യാം

അബുദാബി: രാജ്യത്തിന്‍റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച്‌ 50 പുതിയ പദ്ധതികളുടെ ആദ്യ പട്ടിക യുഎഇ പുറത്തിറക്കി. ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുന്ന ഗ്രീന്‍ വിസയും ഫ്രീലാന്‍സ് വിസയും ഏര്‍പ്പെടുത്തിയതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിന്‍ അഹമ്മദ് അല്‍ സിയൂദി പ്രഖ്യാപനം നടത്തിയത്.

നിക്ഷേപകര്‍ക്കും വ്യാപാര സമൂഹത്തിനും ഉയര്‍ന്ന കഴിവുകളുള്ള പ്രൊഫഷനലുകള്‍ക്കുമാണ് ഗ്രീന്‍ വിസ എന്ന പുതിയ പദ്ധതി. ഗ്രീന്‍ വിസ ലഭിക്കുന്നവര്‍ക്ക് 25 വയസ് വരെയുള്ള ആണ്‍മക്കളെയും മാതാപിതാക്കളെയും സ്പോണ്‍സര്‍ ചെയ്യാവുന്നതാണ്. വിസ റദ്ദാക്കിയാല്‍ സാധാരണ 30 ദിവസത്തിനകം രാജ്യം വിടണമെന്ന നിബന്ധന ഗ്രീന്‍ വിസക്കാര്‍ക്കു ബാധകമല്ല. ഇവര്‍ക്ക് 90 മുതല്‍ 180 ദിവസങ്ങള്‍ വരെ രാജ്യത്തു താങ്ങുന്നതിനു അവസരം നല്‍കും. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നത് അനുവദിക്കുന്നതാണ് ഫ്രീലാന്‍സ് വിസ.

മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന ദുബായിലെ ചടങ്ങിലാണ് പുതിയ വീസകള്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ നാലാമത്തെ വ്യാവസായിക വിപ്ലവം ലക്ഷ്യമിട്ടു അഞ്ച് ബില്യണ്‍ ഡോളര്‍ വ്യവസായ മേഖലയുടെ പുനരുദ്ധാരണത്തിനായി എമിറേറ്റ്സ് വികസന ബാങ്കിന് സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അടുത്ത ഒന്പത് വര്‍ഷത്തിനുള്ളില്‍ 150 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുന്നതിന്‍റെ ഭാഗമായാണിത്‌.

ലോകത്തെ ഏറ്റവും വലിയ സിലിക്കണ്‍ വാലിയായി യുഎഇയെ മാറ്റിയെടുക്കാന്‍ ലക്ഷ്യമിട്ടു ഒരു ദിവസം 100 കമ്ബ്യൂട്ടര്‍ കോഡേഴ്സിനെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന് തീരുമാനിച്ചു. ഒരുലക്ഷം കോഡേഴ്‌സിന് ഗോള്‍ഡന്‍ വിസ നല്‍കുന്നതിനും യുഎഇ തീരുമാനിച്ചിട്ടുണ്ട്.

Related News