Loading ...

Home International

ഇറാന്‍ എണ്ണക്കപ്പല്‍ സിറിയയിലേക്ക്; ലംഘിക്കപ്പെടുന്നത് ഇരട്ട ഉപരോധം, മുള്‍മുനയില്‍ പശ്ചിമേഷ്യ

ഡമസ്കസ്: സിറിയയില്‍ എണ്ണ ഇറക്കുമതിക്കും ഇറാന് കയറ്റുമതിക്കും ഉപരോധമേര്‍പെടുത്തിയ യു.എസിനെ ഞെട്ടിച്ച്‌ ഇറാനില്‍നിന്ന് എണ്ണ വഹിച്ചുള്ള കപ്പല്‍ സിറിയന്‍ തുറമുഖമായ ബനിയാസിലേക്ക്. വരുംദിവസം തുറമുഖത്തെത്തുമെന്നാണ് കരുതുന്നത്.

ഇറാനും സിറിയക്കുമെതിരെ അമേരിക്ക ഏറെയായി ഏര്‍പെടുത്തിയ കടുത്ത വ്യാപാര ഉപരോധം തുടരുകയാണ്. ഇതുപ്രകാരം സിറിയക്ക് ആവശ്യമായ എണ്ണ ഇറക്കുമതി ചെയ്യാന്‍ അനുമതിയില്ല. എണ്ണ സമ്ബന്നമായ ഇറാന് കയറ്റുമതിയും പാടില്ല. കടുത്ത പ്രതിസന്ധിയില്‍ ഉഴലുന്ന സിറിയയിലേക്ക് എണ്ണ എത്താത്ത സ്ഥിതി തുടരുന്നതിനിടെയാണ് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമായി ഇറാന്‍ ടാങ്കര്‍ പുറപ്പെട്ടത്. എന്നാല്‍, ഉപരോധങ്ങള്‍ മറികടന്ന് എണ്ണ ടാങ്കര്‍ എത്തുന്നത് രാജ്യത്തിന് പുതുനിശ്വാസം പകരുന്നതാണെന്ന് ലബനാനിലെ രാഷ്ട്രീയ കക്ഷി ഹിസ്ബുല്ല നേതൃത്വം പറഞ്ഞു. ഇറാനുമായി ഏറെ അടുത്തുനില്‍ക്കുന്ന പാര്‍ട്ടിയാണ് ഹസന്‍ നസ്റുല്ല നേതൃത്വം നല്‍കുന്ന ഹിസ്ബുല്ല.

കപ്പലിനെതിരെ യു.എസ് ആക്രമണം നടത്തിയാല്‍ പുതിയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നിരിക്കെ ഉപരോധം ഇനിയും തുടരുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. നേരത്തെ ട്രംപ് പിന്‍വലിച്ച ഇറാന്‍ ആണവ കരാര്‍ വീണ്ടും ഒപ്പുവെക്കാന്‍ ഒരുവശത്ത് ഇറാനുമായി ശ്രമങ്ങള്‍ തകൃതിയായി പുരോഗമിക്കുകയാണ്. സിറിയയാകട്ടെ, ഒരു പതിറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍നിന്ന് പതിയെ കരകയറാന്‍ പാടുപെടുന്ന ഘട്ടവും. ഇതിനിടയില്‍ രണ്ടു രാജ്യങ്ങളെയും വീണ്ടും ആക്രമണത്തിലേക്ക് നയിക്കുന്നതാകും എണ്ണക്കപ്പലിനെതിരെ ആക്രമണം.

സൂയസ് കനാല്‍ കടന്ന് സിറിയയിലേക്ക് നീങ്ങാനൊരുങ്ങുന്ന കപ്പലിനു നേരെ എന്തു നടപടി സ്വീകരിക്കുമെന്ന് യു.എസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. ബനിയാസ് തുറമുഖത്ത് ഇറക്കുന്ന എണ്ണ സിറിയയില്‍ എല്ലായിടത്തും വിതരണം ചെയ്യാനാണ് പദ്ധതി. തൊട്ടുപിറകെ രണ്ടു ഇറാന്‍ എണ്ണക്കപ്പലുകള്‍ കൂടി സിറിയയിലേക്ക് പുറപ്പെടും. ഹിസ്ബുല്ലയുടെ ആവശ്യം മുന്‍നിര്‍ത്തിയാണ് ഇറാന്‍ എണ്ണക്കപ്പല്‍ സൂയസ് കടന്ന് സിറിയയിലേക്ക് പുറപ്പെടുന്നതെന്ന് അമേരിക്ക പറയുന്നു.

ഇറാനെ ഒഴിവാക്കി ഈജിപ്തില്‍നിന്ന് ഇറക്കുമതിക്ക് അനുമതി നല്‍കാന്‍ നേരത്തെ യു.എസ് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, ആ പദ്ധതി ഇതുവരെ മുന്നോട്ടുപോയിട്ടില്ല.

ഇറാന്‍ എണ്ണ ലബനാന് നല്‍കുന്നതില്‍ ഇസ്രായേല്‍ നേരത്തെ എതിര്‍പ്പ് പരസ്യമാക്കിയിരുന്നു. ഇറാനും ഇസ്രായേലും പ്രദേശത്തെ കടലുകളില്‍ പരസ്പരം കപ്പലുകള്‍ക്കെതിരെ നിഴല്‍ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ തുടരുകയാണ്.

Related News