Loading ...

Home International

വിയറ്റ്നാം ലോക്ഡൗണിലായതോടെ 'കാപ്പി കുടിക്കാനാവാതെ' ലോകം

ഹാനോയ്: കോവിഡ് കേസുകള്‍ കുത്തനെ ഉയര്‍ന്ന് വിയറ്റ്നാം ലോക്ഡൗണില്‍ കുരുങ്ങിയതിന് പണി കിട്ടിയത് ചില രാജ്യങ്ങള്‍ക്ക്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കാപ്പി കയറ്റുമതി രാജ്യമായ വിയറ്റ്നാമില്‍ ലോക്ഡൗണിനെ തുടര്‍ന്ന് കാപ്പി കയറ്റുമതി നിലച്ചതാണ് വില്ലനായത്.
ഹോചി മിന്‍ സിറ്റി തുറമുഖം അടച്ചിട്ടതിന് പുറമെ കാപി ഉല്‍പാദക മേഖലകളിലും നിയന്ത്രണങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതോെട കാപ്പിക്കുരുക്കള്‍ കയറ്റി അയക്കല്‍ നിലച്ച മട്ടാണ്. ഇതാണ് മറ്റു രാജ്യങ്ങളെ കുരുക്കിയത്. യൂറോപിലെ കാപി ഇറക്കുമതിയുെട 20 ശതമാനവും വിയറ്റ്നാമില്‍നിന്നാണ്. ലോകത്തെ ഏറ്റവും വലിയ കാപ്പി ഉല്‍പാദകരായ ബ്രസീലില്‍ കാലാവസ്ഥ വില്ലനായത് അവിടെനിന്നുള്ള കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. കൂടുതല്‍ ചവര്‍പ്പുള്ള കടുത്ത ഇനം റോബസ്റ്റ കാപ്പിയാണ് വിയറ്റ്നാമിന്‍റെ സംഭാവന. എസ്പ്രസോ, ഇന്‍സ്റ്റന്‍റ് കോഫി ഇനങ്ങളില്‍ ഇവ ഹിറ്റാണ്. വിയറ്റ്നാം പണിമുടക്കിയതോടെ കാപ്പിക്ക് ആഗോള വിപണിയില്‍ വില കൂടിയിട്ടുണ്ട്. കോവിഡ് ഒന്നാം തരംഗം സമാനമായ നിയന്ത്രണങ്ങള്‍ വഴി വിയറ്റ്നാം വരുതിയിലാക്കിയിരുന്നു. വീണ്ടും വിപണി കരുത്തുനേടിവരുന്നതിനിടെയാണ് വില്ലന്‍വേഷം കെട്ടി കോവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജിച്ചത്. തിങ്കളാഴ്ച മാത്രം 14,219 പേര്‍ക്കാണ് കോവിഡ് വന്നത്. കാപ്പിക്കച്ചവടത്തിനൊപ്പം നിര്‍മാണ മേഖലകളും രാജ്യത്ത് പ്രതിസന്ധിയിലാണ്. സാംസങ്, ൈനകി, അഡിഡാസ് ഉള്‍പ്പെടെ കമ്ബനികളുടെ ഫാക്ടറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

Related News