Loading ...

Home International

യുഎസ് ഹെലികോപ്റ്ററില്‍ മൃതദേഹം തൂക്കിയിട്ട് പറത്തല്‍; താലിബാന്റെ കൊടുംക്രൂരതകളുടെ ദൃശ്യങ്ങള്‍ പുറത്ത്

കാബൂള്‍ : അഫ്ഗാനിസ്താനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെ രാജ്യത്ത് പൂര്‍ണ സ്വാതന്ത്ര്യം ലഭിച്ച താലിബാന്‍ ജനങ്ങളെ മൃഗീയമായി ആക്രമിച്ച്‌ കൊലപ്പെടുത്തുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുഎസ് സൈന്യത്തിന്റെ ഹെലികോപ്റ്ററില്‍ ഒരാളുടെ മൃതദേഹം കെട്ടിത്തൂക്കിക്കൊണ്ട് പറത്തുന്ന ദൃശ്യങ്ങളാണ് താലിബാന്റെ ക്രൂരത തുറന്നുകാട്ടുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎസ് സൈന്യം അഫ്ഗാന്‍ പ്രതിരോധ സേനയ്‌ക്ക് നല്‍കിയതും ഉപേക്ഷിച്ച്‌ പോയതുമായ നിരവധി പ്രതിരോധ ഉപകരണങ്ങള്‍ താലിബാന്‍ പിടിച്ചടക്കിയിരിക്കുകയാണ്. ഇതോടൊപ്പം യുഎസിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും താലിബാന്റെ കൈവശമുണ്ട്. ഇതില്‍ നിന്ന് ഒരാളുടെ മൃതദേഹം താഴേക്ക് കെട്ടിത്തൂക്കിക്കൊണ്ട് കാണ്ഡഹാര്‍ പ്രവിശ്യയിലൂടെയാണ് താലിബാന്‍ ഭീകരര്‍ ഹെലികോപ്റ്റര്‍ പറത്തിയത്. താലിബാന്റെ നിയന്ത്രണത്തിലുള്ള ട്വിറ്റര്‍ അക്കൗണ്ടുകളും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. കാണ്ഡഹാര്‍ പ്രവിശ്യയിലൂടെ താലിബാന്‍ പട്രോളിംഗ് നടത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാജ്യത്തെ ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത താലിബാന്‍, പ്രതിരോധിക്കുന്ന ജനങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയാണ് എന്ന വിമര്‍ശനങ്ങളാണ് ഉയരുന്നത്.

Related News