Loading ...

Home National

കര്‍ഷകര്‍ക്കുനേരെയുള്ള ലാത്തിച്ചാര്‍ജില്‍ പ്രതിഷേധം: പഞ്ചാബില്‍ റോഡുപരോധം

ഛണ്ഡിഗഢ്: ഹരിയാനയിലെ കര്‍ണാലില്‍ കഴിഞ്ഞ ദിവസം നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ കര്‍ഷകര്‍ ഞായറാഴ്ച പഞ്ചാബിലെ റോഡുകളും ഹൈവേകളും തടഞ്ഞു. ബി.ജെ.പി സര്‍ക്കാരിന്‍റെ കോലങ്ങള്‍ കത്തിച്ചു. ബി.ജെ.പിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഒ.പി ധങ്കര്‍ സഞ്ചരിച്ച വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച കര്‍ഷക സംഘത്തിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. കര്‍ഷകരില്‍ ഒരാള്‍ മരിച്ചു.

ഗുരുതരമായി പരിക്കേറ്റ സുശീല്‍ കാജല്‍ എന്നയാള്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്ന് കര്‍ഷക നേതാവ് ഗുര്‍ണം സിങ് ചദൂനി അറിയിച്ചു. ഒമ്ബത് മാസമായി സുശീല്‍ കാജല്‍ സമരത്തില്‍ പങ്ക് വഹിച്ചുവരികയായിരുന്നു. ലാത്തിച്ചാര്‍ജില്‍ അദ്ദേഹത്തിന് ഗുരുതരമായ പരിക്കേറ്റു, രാത്രിയില്‍ ഹൃദയാഘാതംവന്ന് മരണത്തിന് കീഴടങ്ങി. കര്‍ഷക സമൂഹം അദ്ദേഹത്തിെന്‍റ ത്യാഗം എപ്പോഴും ഓര്‍ക്കുമെന്നും ചദൂനി ട്വീറ്റ് ചെയ്തു.

പൊലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച്‌ പഞ്ചാബില്‍ ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ആരംഭിച്ച രണ്ട് മണിക്കൂര്‍ നീണ്ട റോഡുപരോധം പലയിടങ്ങളിലും ഗതാഗതം സ്തംഭിപ്പിച്ചു. കിസാന്‍ സംഘര്‍ഷ് മസ്ദൂര്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സര്‍വാന്‍ സിങ് പന്തര്‍ ലാത്തിച്ചാര്‍ജിനെ ശക്തമായി അപലപിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് ആ സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്നും രാജിവെച്ച്‌ പുറത്തുപോവണമെന്നും അമൃത്സറില്‍ നടന്ന പ്രതിഷേധത്തിനിടെ പാന്തര്‍ പറഞ്ഞു.

ഭാരതീയ കിസാന്‍ യൂനിയന്‍ സംസ്ഥാനത്തെ 56 ഇടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ഖട്ടാര്‍ സര്‍ക്കാരിെന്‍റ നടപടിയെ അപലപിക്കുകയും ചെയ്തു. പഞ്ചാബ് കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവും അതിക്രമത്തിനെതിരെ രംഗത്തുവന്നു. 'പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെയുള്ള ആക്രമണം ഓരോ ഇന്ത്യക്കാരെന്‍റയും മൗലികാവകാശങ്ങള്‍ക്കെതിരായ ആക്രമണമാണ്.

ഇതിലൂടെ ഭരണഘടനയുടെ ആത്മാവിനെ തടസ്സപ്പെടുത്തുകയും ഇന്ത്യന്‍ ജനാധിപത്യത്തിെന്‍റ നട്ടെല്ല് തകര്‍ക്കുകയും ചെയ്യുകയാണെന്നും സിദ്ദു പറഞ്ഞു. ഹരിയാനയിലെ കര്‍ഷകര്‍ക്ക് നേരെ പോലീസ് നടത്തിയ ബലപ്രയോഗത്തിെന്‍റ വിഡിയോയും അദ്ദേഹം ട്വീറ്റിനൊപ്പം പങ്കുവെച്ചു. സര്‍ക്കാര്‍ സ്പോണ്‍സര്‍ ആക്രമണം എന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് വിശേഷിപ്പിച്ചത്. ഈ ക്രൂരത അപലപനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് ചെയ്യുന്നത് തികച്ചും തെറ്റാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റവരുടെ രക്തം പുരണ്ട വസ്ത്രങ്ങളും തലപ്പാവുകളും തലക്ക് ഗുരുതരമായി പരിക്കേറ്റ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കര്‍ഷക ഗ്രൂപ്പുകളില്‍ നിന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

Related News