Loading ...

Home National

'വിദ്വേഷ രാഷ്ട്രീയത്തില്‍ മനംമടുത്തു';ബംഗാളില്‍ ബി.ജെ.പി എം.എല്‍.എ തൃണമൂലില്‍ ചേര്‍ന്നു

പശ്ചിമബംഗാള്‍: ബിഷ്ണുപുരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ തന്മയ് ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. തിങ്കളാഴ്ച ടി.എം.സി നേതാവ് ബ്രാത്യ ബസുവിെന്‍റ സാന്നിധ്യത്തിലായിരുന്നു പാര്‍ട്ടി പ്രവേശനം.'ബിജെപി പ്രതികാര രാഷ്ട്രീയത്തിെന്‍റ വക്താക്കളാണ്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ പശ്ചിമ ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ അവര്‍ ശ്രമിക്കുന്നു. ജന ക്ഷേമത്തിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ പിന്തുണയ്ക്കാന്‍ ഞാന്‍ എല്ലാ രാഷ്ട്രീയക്കാരോടും അഭ്യര്‍ഥിക്കുന്നു'-ടി‌എം‌സിയില്‍ ചേര്‍ന്ന ഉടന്‍, ഘോഷ് ബിജെപി ഭരിക്കുന്ന കേന്ദ്രത്തെ ലക്ഷ്യമിട്ട് പറഞ്ഞു.

പശ്ചിമബംഗാളിലെ ജനങ്ങള്‍ക്കായുള്ള മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ഘോഷിന് പ്രചോദനമായതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അവകാശപ്പെട്ടു.'ബംഗാളിലെ ജനങ്ങള്‍ക്കായി മമത നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ബിഷ്ണുപുരില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ തന്മയ് ഘോഷ് തൃണമൂല്‍ കുടുംബത്തില്‍ ചേര്‍ന്നു. ഞങ്ങള്‍ അദ്ദേഹത്തെ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു'-ടി.എം.സി ഒൗദ്യോഗിക അകൗണ്ടില്‍നിന്ന് ട്വീറ്റ് ചെയ്തു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 294 സീറ്റുകളില്‍ 213 നേടിയാണ് ടിഎംസി അധികാരം പിടിച്ചത്. ബിജെപി കടുത്ത പോരാട്ടം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മൂന്ന് അക്കത്തില്‍ പോലും എത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ 2016ലെ മൂന്നില്‍ നിന്ന് 2021 ല്‍ 77 ആയി അംഗസംഖ്യ ഉയര്‍ത്താന്‍ അവര്‍ക്കായി. തിരഞ്ഞെടുപ്പിന് മുമ്ബ്, മുന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ തെന്‍റ പാര്‍ട്ടി 200 സീറ്റുകള്‍ നേടുമെന്ന് അവകാശപ്പെട്ടിരുന്നു.

Related News