Loading ...

Home Kerala

ഹൈക്കമാന്‍ഡ് തീരുമാനം അനുസരിക്കണമെന്ന് നേതാക്കളോട്; രാഹുല്‍ ഗാന്ധി

ന്യൂ ഡെല്‍ഹി: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. ഉമ്മന്‍ ചാണ്ടി ,രമേശ് ചെന്നിത്തല ,കെ സുധാകരന്‍ ,വി ഡി സതീശന്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. സംഘടനാ കാര്യങ്ങളില്‍ പരിഗണിക്കുക കെ സുധാകരന്റെയും വി ഡി സതീശന്റെയും നിലപാടാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും രാഹില്‍ ഗാന്ധി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും മുതിര്‍ന്ന നേതാക്കള്‍ എന്ന പരിഗണനയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം, കെപിസിസിയില്‍ പരമാവധി 50 പേര്‍ മതിയെന്ന നിലപാട് കര്‍ശനമാക്കിയിരിക്കുകയാണ് ഹൈക്കമാന്‍ഡ്.

നാല്‌ ഉപാധ്യക്ഷര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 എക്സിക്ക്യൂട്ടീവ്‌ അംഗങ്ങള്‍ എന്നീ പദവികളാകും കെപിസിസിയില്‍ ഉണ്ടാകുക. 10 വൈസ്‌ പ്രസിഡന്റ്‌, 34 ജനറല്‍ സെക്രട്ടറി, 96 സെക്രട്ടറി, ട്രഷറര്‍ എന്നിവയടങ്ങുന്ന ജമ്പോ പട്ടികയായിരുന്നു മുന്‍കാലങ്ങളില്‍ കെപിസിസിക്ക് ഉണ്ടായിരുന്നത്. ഈ രീതിക്കാണ് മാറ്റം വന്നിരിക്കുന്നത്.

ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ രാത്രി രാഹുല്‍ ഗാന്ധി തന്നെ നേതാക്കളെ നേരിട്ട് വിളിച്ച്‌ ഹൈക്കമാന്‍ഡ് നിര്‍ദേശം അറിയിച്ചത്.

Related News