Loading ...

Home Kerala

ജനപ്രതിനിധികള്‍ പ്രതികളായ 36 കേസുകള്‍ ഹൈകോടതിയുടെ അനുമതിയില്ലാതെ കേരളം പിന്‍വലിച്ചു

ന്യൂഡല്‍ഹി: ജനപ്രതിനിധികള്‍ പ്രതികളായ 36 കേസുകള്‍ കേരളം ഹൈകോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചെന്ന് റിപ്പോര്‍ട്ട്. 2020 സെപ്റ്റംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകള്‍ പിന്‍വലിച്ചത്. ഹൈകോടതി രജിസ്ട്രാറാണ് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്.ക്രിമിനല്‍ നടപടി ചട്ടത്തിലെ 321ാം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നില്‍ നിന്ന് 16 കേസുകളും നാലില്‍ നിന്ന് 10 കേസുകളുമാണ് പിന്‍വലിച്ചത്. തളിപ്പറമ്ബ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ച് കേസുകളും കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഒരു കേസും അനുമതിയില്ലാതെ പിന്‍വലിച്ചു.ഹൈകോടതി അനുമതിയില്ലാതെ ജനപ്രതിനിധികള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കരുതെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇങ്ങനെ പിന്‍വലിച്ച കേസുകളുടെ വിവരങ്ങള്‍ കൈമാറാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ഹൈകോടതി രജിസ്ട്രാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും ഹൈകോടതി രജിസ്ട്രാര്‍ അറിയിച്ചിട്ടുണ്ട്.

Related News