Loading ...

Home International

താലിബാന്റെ അട്ടിമറി; അഫ്ഗാനിലേക്കുള്ള സാമ്പത്തിക സഹായങ്ങള്‍ ലോകബാങ്ക് നിര്‍ത്തി

കാബൂള്‍: അഫ്ഗാനിസ്ഥാനിലേക്കുള്ള സാമ്ബത്തിക സഹായങ്ങള്‍ ലോകബാങ്ക് നിര്‍ത്തലാക്കി. രാജ്യത്തിന്റെ ഭരണം താലിബാന്‍ ഭീകരര്‍ പിടിച്ചടക്കിയതോടെയാണ് സഹായങ്ങള്‍ നല്‍കുന്നത് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. രാജ്യത്തെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ് ലോകബാങ്ക് ഉദ്യോഗസ്ഥര്‍ ഔദ്യോഗീകമായി അറിയിച്ചു. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ അവസ്ഥയെക്കുറിച്ചും രാജ്യത്തിന്റെ വികസന സാധ്യതകളെ ബാധിക്കുന്നതിനെകുറിച്ചും പ്രത്യേകിച്ച്‌ സ്ത്രീകളെകുറിച്ചും തങ്ങള്‍ വളരെയധികം ആശങ്കാകുലരാണ്. കഠിന പ്രയത്‌നത്തിലൂടെ കൈവരിച്ച വികസന നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിനും ജനങ്ങളെ പിന്തുണക്കുതിനും മാര്‍ഗങ്ങള്‍ ആലോചിച്ച്‌ വരികയാണ്. അഫ്ഗാനിസ്ഥാനില്‍ രണ്ട് ഡസനിലധികം പദ്ധതികള്‍ക്ക് ലോക ബാങ്ക് സഹായം നല്‍കുന്നുണ്ട്. 2002 മുതല്‍ 5.3 ബില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ടെന്നും താലിബാന്‍ നിയന്ത്രണം ഏറ്റെടുത്തതോടെ അഫ്ഗാനിസ്ഥാനില്‍ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.

Related News