Loading ...

Home National

രാജ്യത്തിന്റെ ആസ്തി ചുളുവിലയ്ക്ക് ഉറ്റചങ്ങാതികളായ വ്യവസായികള്‍ക്ക് തീറെഴുതുന്നു; മൊത്ത വില്‍പനയില്‍ പ്രതിപക്ഷരോഷം

ന്യൂഡല്‍ഹി: പൊതുസ്വത്ത് കുത്തകകള്‍ക്ക് കൈമാറി ആറുലക്ഷം കോടി രൂപ സമാഹരിക്കാന്‍ മോദിസര്‍ക്കാര്‍ പ്രഖ്യാപിച്ച ദേശീയ ധനസമാഹരണ പദ്ധതിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെയും തൊഴിലാളി സംഘടനകളുടെയും പ്രതിഷേധം. രാജ്യത്തിന്റെ  ആസ്തി ചുളുവിലയ്ക്ക് ഉറ്റചങ്ങാതികളായ മൂന്നു നാലു വ്യവസായികള്‍ക്ക് തീറെഴുതുന്ന പദ്ധതി തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും അനൗപചാരിക മേഖല നശിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. നീക്കത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മുന്‍ ധനമന്ത്രി പി. ചിദംബരം എന്നിവര്‍ നടത്തിയ വാര്‍ത്തസമ്മേളനത്തിലും സി.പി.എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിലും ചൂണ്ടിക്കാട്ടുന്ന പ്രധാന കാര്യങ്ങള്‍ ഇവയാണ്:

രാഹുല്‍ ഗാന്ധി: യുക്തിസഹമായ സ്വകാര്യവത്കരണമാണ് കോണ്‍ഗ്രസ് നടത്തിയത്. റെയില്‍വേ, വാതക പൈപ്പ്ലൈന്‍, വൈദ്യുതി ലൈനുകള്‍, ദേശീയപാതകള്‍ തുടങ്ങി നിര്‍ണായക മേഖലകള്‍ പതിച്ചു കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നഷ്ടത്തിലോടുന്ന, വിപണിയില്‍ കാര്യമായ സ്വാധീനം ചെലുത്താത്ത സ്ഥാപനങ്ങളാണ് കോണ്‍ഗ്രസ് സ്വകാര്യവത്കരിച്ചത്. സ്വകാര്യ മേഖലയോട് കിടപിടിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളെ തൊട്ടില്ല. ചങ്ങാതികളായ മൂന്നോ നാലോ വ്യവസായികെള കൊഴുപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. ഇതിനകം ചില വിമാനത്താവളവും തുറമുഖവുമൊക്ക ആരുടെ കൈയിലേക്കാണ് പോയതെന്ന് എല്ലാവര്‍ക്കുമറിയാം. അവര്‍ക്കു തന്നെ വീണ്ടും തീറെഴുതുകയാണ്. ദേശീയ ധനസമാഹരണ പരിപാടി വ്യവസായികള്‍ക്കുള്ള സൗജന്യ സമ്മാനമാണ്. വില്‍പനക്കു വെക്കുന്ന മേഖലകളിലെ തൊഴിലവസരങ്ങള്‍ യുവാക്കള്‍ക്ക് നഷ്ടപ്പെടും. യുവജനങ്ങള്‍ക്ക് പണി നല്‍കുന്നത് കോര്‍പറേറ്റുകളുടെ ഉത്തരവാദിത്തമല്ല. അനൗപചാരിക മേഖലയേയും ഇല്ലാതാക്കും.

പി. ചിദംബരം: ഇത്രയും വലിയ വില്‍പനയുടെ മാനദണ്ഡമോ ലക്ഷ്യമോ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. ഈ മേഖലകളിലെ തൊഴിലാളികള്‍ അടക്കം ബന്ധപ്പെട്ട ആരുമായും കൂടിയാലോചിച്ചിട്ടില്ല. നിതി ആയോഗ് തട്ടിക്കൂട്ടിയ പദ്ധതിയുടെ മറവില്‍ രഹസ്യ ഇടപാടുകള്‍ക്കാണ് ഒരുങ്ങുന്നത്. പണം സമാഹരിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി സര്‍ക്കാര്‍ പദ്ധതി ആവ്ഷിക്കരിച്ചു കൂടാ. പൊതുജന സേവനമാകണം ലക്ഷ്യം. പദ്ധതി പച്ചയായി പറഞ്ഞാല്‍ ലേലം വിളിച്ച്‌ വാടകക്ക് കൊടുക്കലാണ്. നാലുവര്‍ഷം കൊണ്ട് ആറു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് പരിപാടി. ഇതിന് വിട്ടുകൊടുക്കുന്ന ഓരോ സംരംഭങ്ങളിലുമായി പതിറ്റാണ്ടുകള്‍ കൊണ്ട് രാജ്യം മുടക്കിയ നിക്ഷേപത്തിെന്‍റ ഒരംശം പോലും ഇങ്ങനെ വാടകയായി കിട്ടുന്നില്ല. പൊതുമേഖല എന്നൊന്ന് ഉണ്ടാവില്ല.

Related News