Loading ...

Home National

'പഞ്ചാബ് തെരഞ്ഞെടുപ്പില്‍ അമരീന്ദര്‍ സിങ് തന്നെ നയിക്കും'; മാറ്റണമെന്ന ആവശ്യം തള്ളി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വരാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തന്നെ പാര്‍ട്ടിയെ നയിക്കുമെന്ന് കോണ്‍ഗ്രസ്. പഞ്ചാബിന്‍റെ ചുമതലയുള്ള മുതിര്‍ന്ന നേതാവായ ഹരീഷ് റാവത്താണ് തീരുമാനം അറിയിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ പടനീക്കവുമായി നാലു മന്ത്രിമാരും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമടങ്ങുന്ന സംഘം രംഗത്തെിയിരുന്നു. ഇതിനുപിന്നാലെയാണ് റാവത്തിന്‍റെ പ്രതികരണം.

അമരീന്ദറുമായി ഇടഞ്ഞുനില്‍ക്കുന്നവര്‍ ഹൈകമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ നീക്കം തുടങ്ങിയിരുന്നു. 2017ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അമരീന്ദറിന്റെ  കീഴില്‍ à´…à´µ പാലിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നുമാണ് സംഘത്തിന്റെ  വിമര്‍ശനം.

നിരവധി ഭരണകക്ഷി എം.എല്‍.എമാരും തെരഞ്ഞെടുപ്പ് വാഗ്ദാനലംഘനം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്ന് ഉറപ്പുള്ളതിനാലാണ് ഹൈകമാന്‍ഡിനെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി ചരണ്‍ജിത്ത് സിങ് ചന്നി പറഞ്ഞു. നിരവധി എം.എല്‍.എമാര്‍ ഒത്തുകൂടിയ ശേഷമാണ് ഹൈകമാന്‍ഡിനെ കാണാന്‍ ധാരണയായത്.

നവജ്യോത് സിങ് സിദ്ദുവിനെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനാക്കി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നീക്കം ഫലിച്ചില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിനൊരുങ്ങുന്ന പഞ്ചാബ് കോണ്‍ഗ്രസിനെ കൂടുതല്‍ അപകടസന്ധിയിലാക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.

Related News