Loading ...

Home National

മുസഫര്‍ നഗര്‍ കലാപകേസുകള്‍ പിന്‍വലിച്ച്‌ യു.പി സര്‍ക്കാര്‍; പിന്‍വലിച്ചത് കൊള്ളയടക്കമുള്ള 77 കേസുകള്‍

ന്യൂഡല്‍ഹി: 2013ലെ മുസഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത, ജീവപര്യന്തം ശിക്ഷ കിട്ടാവുന്ന 77 കേസുകള്‍ ഒരു കാരണവും കാണിക്കാതെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പിന്‍വലിച്ചതായി അമിക്കസ് ക്യൂറി സുപ്രീം കോടതിയില്‍. കലാപത്തില്‍ ആകെ 510 കേസുകളാണ് എടുത്തതെന്നും 6869 പ്രതികളുണ്ടെന്നും, സുപ്രീം കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ച മുതിര്‍ന്ന അഭിഭാഷകന്‍ വിജയ് ഹന്‍സാരിയക്കു വേണ്ടി അദ്ദേഹത്തിന്‍റെ അഭിഭാഷക സ്നേഹ കലിത കോടതിയെ അറിയിച്ചു.510 കേസുകളില്‍ 175 എണ്ണത്തില്‍ കുറ്റപത്രവും 165 എണ്ണത്തില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. 170 കേസുകള്‍ റദ്ദാക്കുകയും ചെയ്തു. തുടര്‍ന്നാണ് 77 കേസുകള്‍, സി.ആര്‍.പി.സിയിലെ 321ാം വകുപ്പ് പ്രകാരം പിന്‍വലിച്ചതായി സര്‍ക്കാര്‍ അറിയിച്ചത്. പിന്‍വലിച്ചതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവില്‍ ഒരു കാരണവും ചൂണ്ടിക്കാണിച്ചിട്ടില്ല. ഇതിലെ ഭൂരിഭാഗവും ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കൊള്ള പോലുള്ള കുറ്റങ്ങളാണ്. ഇങ്ങനെ പിന്‍വലിച്ച 77 കേസുകള്‍ ഹൈേകാടതി പുനരവലോകനം ചെയ്യേണ്ടതുണ്ട് എന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News