Loading ...

Home Kerala

കരുവന്നൂര്‍ ബാങ്ക്: രണ്ട് സി.പി.എം നേതാക്കളില്‍ നിന്ന് മാത്രം കിട്ടാനുള്ളത് 1.38 കോടി

തൃശൂര്‍: നൂറുകോടിയിലേറെ വായ്പ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സി.പി.എം നേതാക്കളും ബാങ്കിന് നല്‍കാനുള്ളത് ലക്ഷങ്ങള്‍. സി.പി.എം നേതാക്കള്‍ വായ്പയെടുത്ത് തിരിച്ചടച്ചിട്ടില്ലാത്ത രേഖകള്‍ പുറത്തുവന്നു. രണ്ട് നേതാക്കളുടെ പേരില്‍ മാത്രം ബാങ്കിന് കിട്ടാനുള്ളത് 1.38 കോടിയാണ്. ബാങ്ക് തട്ടിപ്പുമാ‍യി ബന്ധപ്പെട്ട് പരാതിപ്പെട്ട സുജേഷ് കണ്ണാട്ടിനെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് രാജിവെച്ചവരാണ് പാര്‍ട്ടി നേതാക്കളുടെ വായ്പ കുടിശ്ശിക വിവരം പുറത്തുവിട്ടത്.

50 ലക്ഷം വീതം വായ്പയെടുത്ത നേതാക്കളില്‍ ഒരാള്‍ 69,34,732 രൂപയും മറ്റൊരാള്‍ 68,95,391 രൂപയും കുടിശ്ശികയായി നല്‍കാനുണ്ട്. 50 ലക്ഷത്തില്‍ താഴെയുള്ള വായ്പകള്‍ വേറെയുമുണ്ട്. ബാങ്കിലെ ക്രമക്കേട് വിവരം മാസങ്ങള്‍ക്ക് മുമ്ബാണ് പാര്‍ട്ടി അറിഞ്ഞതെന്ന വാദം നേരത്തേ പാര്‍ട്ടി ബ്രാഞ്ച് യോഗത്തിലെ ശബ്ദരേഖ പുറത്തുവന്നതോടെ പൊളിഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്ന മറ്റൊരു ശബ്ദരേഖ കൂടി പുറത്തുവന്നു.

സി.പി.എം ഏരിയ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ നേതാവുമായ ആര്‍.എല്‍. ശ്രീലാലിനോട് സുജേഷ് കണ്ണാട്ട് ബാങ്കിലെ ക്രമക്കേട് വിവരം പരാതിയായി അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്.

2018 നവംബര്‍ ആറിന് പരാതിപ്പെട്ട ടെലിഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടത്. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഒറ്റയാള്‍ സമരം നടത്തിയതിനെ തുടര്‍ന്ന് സുജേഷ് കണ്ണാട്ടിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.

ബിജു കരീമിെന്‍റ പിതാവിെന്‍റ സ്ഥാപനത്തില്‍നിന്ന് ബാങ്കിെന്‍റ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ വാങ്ങിയിരുന്നുവെന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്.

Related News