Loading ...

Home Kerala

ഇന്ന് ഉത്രാടപ്പാച്ചില്‍

പൊന്നോണം ഒരുദിനം മാത്രം അകലെനില്‍ക്കെ, ഇന്ന് ഉത്രാടപ്പാച്ചില്‍. കോവിഡ് പ്രതിസന്ധിക്കിടെയും നാടും നഗരവും മാവേലി മന്നനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. രാവിലെ മുതല്‍ തന്നെ നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

കോവിഡ് ഭീതി ഓണപ്പാച്ചിലിെന്‍റ വേഗം അല്‍പം കുറച്ചിട്ടുണ്ടെങ്കിലും വിപണി ഓണത്തിരക്കിലാണ്. നഗരങ്ങളെല്ലാം തിരക്കിലാണ്. വസ്ത്രശാലകളിലും ജ്വല്ലറികളിലുമായിരുന്നു കൂടുതല്‍ പേരെത്തിയത്.ഉപഭോക്താക്കളെ  നിയന്ത്രിക്കാന്‍ കടകളില്‍ ടോക്കണ്‍ അടക്കം സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു. പതിവിന് വിപരീതമായി സ്ഥാപനങ്ങളിലും ഓഫിസുകളിലും അത്തപൂക്കളത്തിെന്‍റ എണ്ണം കുറഞ്ഞത് പൂവിപണിയെ സാരമായി ബാധിച്ചു. അത്തപ്പുക്കള മത്സരങ്ങള്‍ ഇല്ലാത്തതും കച്ചവടക്കാര്‍ക്ക് തിരിച്ചടിയായി. ഇത്തവണ വലിയ തോതില്‍ കച്ചവടക്കാരും രംഗത്തുണ്ടായിരുന്നില്ല.

ജില്ലയില്‍ മിക്ക സ്ഥലങ്ങളിലും പായസമേളകളും തുടങ്ങി. ബേക്കറികളിലും ഹോട്ടലുകളിലും പായസം വാങ്ങാനെത്തുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. തിരുവോണദിനത്തില്‍ കൂടുതല്‍ കച്ചവടം പ്രതീക്ഷിക്കുന്നുമുണ്ട്. പാലട പ്രഥമന്‍ തന്നെയാണ് പായസത്തില്‍ പ്രിയങ്കരം. തൊട്ടുപിന്നില്‍ അടപ്രഥമനുണ്ട്. പരിപ്പ് പായസം, പാല്‍പായസം തുടങ്ങിയവയുമുണ്ട്. ലിറ്ററിന് 200 രൂപ മുതല്‍ പായസം ലഭ്യമാണ്. ഒാണസദ്യ വീട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങളുമായി ഹോട്ടലുകളും കേറ്ററിങ് യൂനിറ്റുകളും തയാറായിട്ടുണ്ട്. 300 രൂപ മുതലാണു വില. ഉപ്പു മുതല്‍ വാഴയില വരെ ഇതില്‍പെടും. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഇത്തവണ ബുക്കിങ് വര്‍ധിച്ചിട്ടുണ്ട്. തിരുേവാണദിവസത്തേക്കാണ് കൂടുതല്‍ ബുക്കിങും. തുണിക്കടകളിലും തിരക്കുണ്ട്. കുട്ടികളുെട വസ്ത്രങ്ങള്‍ തേടിയാണ് കൂടുതല്‍ പേരുമെത്തുന്നത്.

Related News