Loading ...

Home International

താലിബാന്‍റെ പ്രഖ്യാപനം വിശ്വാസത്തിലെടുത്ത് പാശ്ചാത്യലോകം; ചർച്ചയ്ക്കൊരുങ്ങി യൂറോപ്യൻ യൂണിയൻ

വാഷിംഗ്ടൺ: ആരോടും പ്രതികാരത്തിനില്ലെന്ന താലിബാന്‍റെ പ്രഖ്യാപനം വിശ്വാസത്തിലെടുക്കുകയാണ്  à´ªà´¾à´¶àµà´šà´¾à´¤àµà´¯à´²àµ‹à´•à´‚. അഫ്ഗാനിൽ നിന്നുള്ള ഒഴിപ്പിക്കലിന് എല്ലാവിധ സൗകര്യവും ഉറപ്പാക്കുമെന്ന് താലിബാൻ ഉറപ്പ് നൽകിയതായി വൈറ്റ് ഹൗസ് വ്യക്തമാക്കി. ദേശീയ സുരക്ഷാ ഉഫദേഷ്ടാവ് ജാക്ക് സുള്ളിവനാണ് ഇക്കാര്യം അറിയിച്ചത്. താലിബാനുമായി ചർച്ച നടത്തുമെന്ന് യൂറോപ്യൻ യൂണിയനും വ്യക്തമാക്കി. അഫ്ഗാനെ  à´à´¤àµ†à´™àµà´•à´¿à´²àµà´‚ രാജ്യത്തിനെതിരായ താവളം ആക്കി മാറ്റില്ലെന്നായിരുന്നു താലിബാന്‍റെ പ്രഖ്യാപനം. ദോഹയിലായിരുന്ന താലിബാൻ നേതാക്കൾ കാബൂളിൽ മടങ്ങിയെത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനം,  à´¤à´¾à´²à´¿à´¬à´¾àµ» വക്താവ് സബീഹുല്ല മുജാഹിദ് ലോകത്തിന്റെ സംശയങ്ങൾക്ക് ഓരോന്നായി മറുപടി നൽകി. മതനിയമങ്ങൾ പാലിച്ചു ഭരണം നടത്താൻ താലിബാന് അവകാശമുണ്ട്. ഇസ്‌ലാമിക നിയമത്തിന്റെ വ്യവസ്ഥയ്ക്ക് ഉള്ളിൽ നിന്ന് സ്ത്രീക്ക് അവകാശങ്ങൾ അനുവദിക്കും. ജോലിയും പഠനവും മത പരിധിക്ക് ഉള്ളിൽ നിന്ന് മാത്രമായിരിക്കും.  à´…ഫ്ഗാന്റെ സംസ്കാരത്തിനുള്ളിൽ നിന്ന് മാധ്യമങ്ങൾ പ്രവർത്തിക്കാൻ അനുവദിക്കും. ഇസ്‌ലാം വിരുദ്ധമായ ഒന്നും മാധ്യമങ്ങളിൽ അനുവദിക്കില്ല. ശത്രുക്കളെ സൃഷ്ടിക്കാൻ താലിബാൻ ആഗ്രഹിക്കുന്നില്ല.  à´‡à´¤àµà´µà´°àµ† താലിബാനോട് ശത്രുത പുലർത്തിയവർക്കും മാപ്പ് നൽകുന്നു. ആരോടും പ്രതികാരം ചെയ്യില്ല. രാജ്യത്തുള്ള നയതന്ത്ര പ്രതിനിധികളെയോ വിദേശികളെയോ ഉപദ്രവിക്കില്ല. അന്താരാഷ്ട്ര സമൂഹവുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല എന്നും താലിബാൻ നേതാക്കൾ പറഞ്ഞു. താലിബാന്റെ à´ˆ നയപ്രഖ്യാപനത്തോടെ ഒരു കാര്യം വ്യക്തമായിരിക്കുന്നു, ആശങ്കപ്പെട്ടതുപോലെ സ്ത്രീകൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ തന്നെയാണ് താലിബാൻ ചുമത്താൻ പോകുന്നത്. നിയമങ്ങൾ ലംഘിക്കുന്നവർക്ക് മതശാസനയുടെ പേരിൽ അപരിഷ്‌കൃത ശിക്ഷാ നടപടികൾ അനുഭവിക്കേണ്ടി വരികയും ചെയ്യും.

Related News