Loading ...

Home National

സി.ബി.ഐയെ സ്വതന്ത്ര ഏജന്‍സിയാക്കണമെന്ന് മദ്രാസ് ഹൈക്കോടതി


ചെന്നൈ: പാര്‍ലമെന്‍റിനു മുമ്ബില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന സ്വതന്ത്ര ഏജന്‍സിയായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെ (സി.ബി.ഐ) മാറ്റണമെന്ന് മദ്രാസ് ഹൈക്കോടതി. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്‍റെ കൈയിലെ പാവയായി മാറിയെന്ന് വ്യാപക വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി കോടതി എത്തിയത്. ''പാര്‍ലമെന്‍റിനു മുമ്ബാകെ മാത്രം റിപ്പോര്‍ട്ട് ചെയ്യേണ്ട കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന് സമാനമായി സി.ബി.ഐക്കും സ്വയംഭരണം നല്‍കണം''- കോടതി ആവശ്യപ്പെട്ടു. നിലവിലെ സംവിധാനത്തെ ഉടച്ചുവാര്‍ക്കാന്‍ അനിവാര്യമെന്നു കണ്ട് 12 ഇന നിര്‍ദേശങ്ങള്‍ മുേമ്ബാട്ടുവെച്ച കോടതി 'ഇൗ ഉത്തരവ് കൂട്ടിലടചച തത്തയെ (സി.ബി.ഐയെ) മോചിപ്പിക്കാനുള്ള ശ്രമമാണെന്നും' കൂട്ടിച്ചേര്‍ത്തു. 2013ല്‍ സുപ്രീം കോടതിയാണ് സി.ബി.ഐയെ കൂട്ടിലടച്ച തത്തയെന്ന് വിശേഷിപ്പിച്ചിരുന്നത്. അന്നുപക്ഷേ, ബി.ജെ.പി പ്രതിപക്ഷത്തായിരുന്നു. കോണ്‍ഗ്രസ് ഏജന്‍സിയെ ഭരിക്കുന്നുവെന്നായിരുന്നു വിമര്‍ശനം.
അടുത്തിടെയായി പ്രതിപക്ഷത്ത് മമത ബാനര്‍ജി ഉള്‍പെടെ നിരവധി നേതാക്കള്‍ക്കെതിരെയാണ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്. 1941ല്‍ സ്ഥാപിച്ച ഏജന്‍സി നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനു കീഴിലെ പഴ്സണല്‍ വകുപ്പിനു മുമ്ബാകെയാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ മൂന്നംഗ പാനലാണ് തെരഞ്ഞെടുക്കുന്നത്.

Related News