Loading ...

Home Kerala

കോവിഡ് സ്വയം പരിശോധന കിറ്റ്; രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് വിദഗ്ധര്‍

തൃശൂര്‍: സൂക്ഷ്മതയോടെ ഉപയോഗിച്ചില്ലെങ്കില്‍ കോവിഡ് വ്യാപനത്തിന് ഇട നല്‍കുന്ന സ്വയം പരിശോധന കിറ്റിന് ആവശ്യക്കാരേറെ. കേരള വിപണി ലക്ഷ്യമിട്ട് വന്‍കിട മരുന്നു കമ്ബനികളാണ് കിറ്റുകളുമായി രംഗത്തുവന്നിരിക്കുന്നത്. കിറ്റ് ഉപയോഗം കോവിഡ് രോഗിയാണെന്ന വിവരം മറച്ചുവെക്കാനും അശാസ്ത്രീയ പരിശോധന രോഗവ്യാപനത്തിനും ഇട നല്‍കുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ ഐ.സി.എം.ആറിന്റെ  കര്‍ശന നിബന്ധനകളോടെ ആശുപത്രികളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള മെഡിക്കല്‍ ലാബുകളിലുമാണ് പരിശോധന നടക്കുന്നത്. à´ˆ കരുതല്‍ സ്വയം പരിശോധന കിറ്റിലൂടെ ദുര്‍ബലമാകുമെന്നാണ് ആശങ്ക.

ഗുണനിലവാരം ഉറപ്പാക്കി വില്‍ക്കാന്‍ അംഗീകാരമുള്ള കമ്പനികളുടെ കോവിഡ് ആന്‍റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റുകളുടെ ലിസ്റ്റ് ഐ.സി.എം.ആര്‍ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഇവര്‍ക്ക് സംസ്ഥാനത്ത് എവിടെ വേണമെങ്കിലും ഉല്‍പന്നം വില്‍ക്കാനാവുമെന്നും തടയാനാവില്ലെന്നും സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് -19 ആന്‍റിജന്‍ - ആന്‍റിബോഡി കിറ്റുകള്‍ നിര്‍മിക്കാന്‍ രണ്ട് മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിട്ടുമുണ്ട്. നിയന്ത്രണമില്ലാതെ സ്വയം പരിശോധന കിറ്റുകള്‍ വ്യാപകമാക്കിയാല്‍ ഉണ്ടായേക്കാവുന്ന വിപത്തുകള്‍ സംബന്ധിച്ച്‌ മെഡിക്കല്‍ ലബോറട്ടറി ഒാണേഴ്സ് അസോസിയേഷന്‍ ആരോഗ്യമന്ത്രിയെ അറിയിച്ചതായി സംസ്ഥാന പ്രസിഡന്‍റ് സി. ബാലചന്ദ്രന്‍ പറഞ്ഞു.

ആന്‍റിജന്‍ സ്വയം പരിശോധന കിറ്റിന് 250 രൂപ മുതല്‍ 350 രൂപ വരെയാണ് മരുന്നുവില്‍പന ശാലകള്‍ ഈടാക്കുന്നത്. ഇത് ഉപയോഗിക്കുന്നവര്‍ മൊബൈല്‍ /വെബ്സൈറ്റ് മുഖേന രജിസ്റ്റര്‍ ചെയ്ത് പരിശോധനഫലം ഐ.സി.എം.ആറില്‍ അറിയിക്കണമെന്നുണ്ട്്. എന്നാല്‍, ഇത് പാലിക്കാതെ അതി രഹസ്യമായി കോവിഡ് വ്യാപകമായി പരിശോധിക്കപ്പെടുന്നു. പരിശോധന നെഗറ്റിവായിട്ടും രോഗലക്ഷണങ്ങള്‍ കാണിക്കുന്നവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്ന് മുന്നറിയിപ്പ് നിര്‍മാതാക്കള്‍ നല്‍കുന്നുണ്ട്.

Related News