Loading ...

Home Kerala

കേരളത്തിൽ കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ ഉത്തരവ്

കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ പണം ഈടാക്കാന്‍ ഉത്തരവ്. എപിഎല്‍ വിഭാഗക്കാര്‍ക്ക് ചികിത്സയ്ക്കായി കിടക്കയ്ക്ക് ഒരു ദിവസം 750 രൂപ മുതല്‍ 2000 രൂപവരെ ഈടാക്കാനാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്. സ്വകാര്യ ആശുപത്രിയില്‍ 2,645 രൂപ മുതല്‍ 15,180 വരെ ഈടാക്കാം. അതേസമയം മൂന്നാം തരംഗം നേരിടുന്നതിനായി 48 ആശുപത്രികളില്‍ പീഡിയാട്രിക് സംവിധാനങ്ങള്‍ ഒരുക്കും.

സംസ്ഥാനത്ത് ഇത്രനാളും സൗജന്യമായിരുന്ന കോവിഡാനന്തര ചികിത്സ ഇനിമുതല്‍ ബി.പി.എല്‍ കാര്‍ഡുകാര്‍ക്കും കാസപ് ചികിത്സ കാര്‍ഡ് ഉള്ളവര്‍ക്കും മാത്രം. സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് വിധേയരാകുന്ന കോവിഡാനന്തര രോഗമുള്ള എ.പി.എല്‍ കാര്‍ഡുകാര്‍ ഇനി മുതല്‍ പണം അടയ്ക്കണം. ജനറല്‍ വാര്‍ഡില്‍ 750 രൂപയും, എച്ച്‌ഡിയു 1250 രൂപയും, ഐ.സി.യു 1500 രൂപയും, ഐ.സി.യു വെന്റിലേറ്ററിന് 2000 രൂപയുമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ നിരക്ക്. ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കും നിരക്ക് ബാധകമാണ്. 4800 രൂപ മുതല്‍ 27500 രൂപവരെ വിവിധ വിഭാഗങ്ങളിലെ ശസ്ത്രക്രിയയ്ക്ക് ഈടാക്കും. 2645 രൂപ മുതല്‍ 2910 രൂപ വരെയാണ് സ്വകാര്യ ആശുപത്രി വാര്‍ഡുകളില്‍ ഒരു ദിവസത്തേക്കുള്ള നിരക്ക്.

ഐ.സി.യുവിന് 7800 മുതല്‍ 8580 രൂപ വരെയും വെന്റിലേറ്റര്‍ 13800 രൂപ മുതല്‍ 15180 രൂപ വരെയും ദിവസം ഈടാക്കാം. അതേസമയം കോവിഡ് മൂന്നാം തരംഗം നേരിടാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളുടെയും ഐസിയുകളുടെയും 60 ശതമാനം 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. 490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്‌.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്. അനുബന്ധ രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന നല്‍കി അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ വാക്സിനേഷന്‍ നടത്താന്‍ തീരുമാനമായി.

Related News