Loading ...

Home National

പെഗസസ്: വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് കേന്ദ്രം; വിടാതെ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഇസ്രായേല്‍ സോഫ്റ്റ്വെയറായ െപഗസസ് ഉപയോഗിച്ച്‌ ചാരവൃത്തി നടത്തിയോ എന്ന ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞുമാറിയ കേന്ദ്ര സര്‍ക്കാറിനെ വിടാതെ സുപ്രീംകോടതി. പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി അനുബന്ധ സത്യവാങ്മുലം സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ഒരു ദിവസത്തെ സമയം കൂടി കേന്ദ്രത്തിന് നല്‍കി. ചാരവൃത്തിയില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികള്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

പെഗസസ് വിഷയത്തില്‍ സ്ഥാപിത താല്‍പര്യത്തോടെ നടത്തുന്ന തെറ്റായ വാദഗതികള്‍ പരിശോധിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള സന്നദ്ധത കേന്ദ്രം സത്യവാങ്മൂലത്തില്‍ അറിയിച്ചു. എന്നാല്‍, ഹരജിക്കാരുടെ ആരോപണങ്ങളെല്ലാം കേന്ദ്രം നിഷേധിച്ചു. െപഗസസ് ചാരവൃത്തി നടന്നോ എന്ന ചോദ്യത്തില്‍നിന്ന് േകന്ദ്രം ഒഴിഞ്ഞുമാറുകയാണെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ ഒന്നടങ്കം വാദിച്ചു. വിഷയത്തില്‍ വ്യക്തത വരുത്താന്‍ കേന്ദ്രം തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

കേവലം രണ്ട് പേജ് മാത്രമായിരുന്നു ഹരജിക്കാര്‍ക്കുള്ള മറുപടി സത്യവാങ്മൂലം. പെഗസസ് സാേങ്കതിക വിഷയമാണെന്നും പ്രത്യേക വൈദഗ്ധ്യം ലഭിച്ചവരെയാണ് അന്വേഷണത്തിന് വേണ്ടതെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു. അതിനായി തങ്ങള്‍ നിഷ്പക്ഷമായ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും ഇതില്‍ കൂടുതല്‍ സര്‍ക്കാറിന് സുതാര്യമാകാനോ നിഷ്പക്ഷമാകാനോ കഴിയില്ലെന്നും മേത്ത വ്യക്തമാക്കി. വിഷയം ദേശസുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും സത്യവാങ്മൂലങ്ങളിലൂടെ മാത്രം അവതരിപ്പിക്കാന്‍ ലളിതമല്ലെന്നും മേത്ത വാദിച്ചു. പെഗസസ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ചില്ലെന്ന് കേന്ദ്രം ബോധിപ്പിച്ചാല്‍ ഹരജിക്കാര്‍, ഹരജികള്‍ പിന്‍വലിക്കുമോ എന്ന ചോദ്യവും മേത്ത ഉയര്‍ത്തി.

എന്നാല്‍, കേന്ദ്രം ചാരവൃത്തി നടത്തിയോ എന്ന ചോദ്യത്തിനാണ് ഉത്തരം വേണ്ടതെന്ന് സിബല്‍ വാദിച്ചു. അല്ല എന്നാണ് ഉത്തരമെങ്കില്‍ പിന്നെ ചാരവൃത്തി നടത്തിയ സര്‍ക്കാറിെന്‍റ സമിതി പറ്റില്ല. നടത്തിയിട്ടില്ലെങ്കില്‍ പിന്നെ സമിതിയുടെ ആവശ്യവുമില്ലല്ലോ എന്നും സിബല്‍ പറഞ്ഞു. 

രണ്ട് മണിക്കൂര്‍ നീണ്ട വാദത്തിന് ശേഷം അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ വല്ല മനംമാറ്റവും കേന്ദ്രത്തിനുണ്ടായോ എന്ന് സുപ്രീംകോടതി മേത്തയോട് ആരാഞ്ഞു. കേന്ദ്രത്തിെന്‍റ മനസ്സ് മാറിയാല്‍ ചൊവ്വാഴ്ച കോടതിയെ അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് എന്‍.വി രമണ നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരാണ് ഹരജികളില്‍ വാദം കേള്‍ക്കുന്നത്.

Related News