Loading ...

Home USA

അഫ്ഗാന്‍ സേന പോരാടുന്നില്ലെങ്കില്‍ യുഎസ് സൈനികരുടെ ജീവന്‍ കളയേണ്ടതില്ലന്ന് ജോ ബൈഡന്‍

ന്യൂയോര്‍ക്ക് : അഫ്ഗാനിസ്താന്‍ സൈന്യം പോരാടാന്‍ തയ്യാറാകാത്തിടത്ത്‌ അമേരിക്കന്‍ സൈനികരുടെ ജീവന്‍ കളയേണ്ടതില്ലെന്ന് ചൂണ്ടിക്കാട്ടി പ്രസിഡന്റ് ജോ ബൈഡന്‍. യുഎസ് സൈനികരുടെ അതിവേഗത്തിലുള്ള പിന്‍മാറ്റത്തിനു ശേഷം അഫ്ഗാന്‍ താലിബാന്റെ നിയന്ത്രണ ത്തിലായത് ബൈഡനെതിരേ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരുന്നു .ഈ പശ്ചാത്തലത്തിലാണ് തങ്ങളുടെ ഭാഗം വിശദീകരിച്ചു കൊണ്ട് ജോ ബൈഡന്‍ രംഗത്തെത്തിയത്.

“ഞാന്‍ എന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു. 20 വര്‍ഷത്തിനുശേഷം, യുഎസ് സേനയെ പിന്‍വലിക്കാന്‍ ഒരിക്കലും ഒരു നല്ല സമയം സംജാതമാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പൊടുന്നനെയുള്ള സേനയുടെ പിന്‍മാറ്റമെന്നും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അഫ്ഗാന്‍ സര്‍ക്കാരിന്റെ പതനം തങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നുവെന്നത് ബൈഡന്‍ മറച്ചുവെച്ചില്ല. “സ്വന്തം ഭാവി നിര്‍ണ്ണയിക്കാന്‍ അഫ്ഗാന്‍കാര്‍ക്ക് ഞങ്ങള്‍ അനവധി നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നു. തീവ്രവാദം ഇല്ലാതാക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. അല്ലാതെ അഫ്ഗാന്‍ രാജ്യം കെട്ടിപ്പടുക്കലല്ല”, ബൈഡന്‍ ചൂ ണ്ടിക്കാട്ടി

“അഫ്ഗാനിസ്താനിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച്‌ യുഎസ് സുരക്ഷാ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാനിസ്ഥാനിലെ പല കാര്യങ്ങളിലും അമേരിക്ക പെട്ടെന്ന് തന്നെ പ്രതികരിച്ചു. അഫ്ഗാനിസ്ഥാനിലെ തകര്‍ച്ച നേരിടാന്‍ വേണ്ടിയുള്ള പദ്ധതികള്‍ അമേരിക്ക നടപ്പിലാക്കി വന്നു. എന്നാല്‍, അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി ഒന്നിച്ച്‌ നില്‍ക്കാനും ചര്‍ച്ച ചെയ്യാനും സാധിച്ചില്ല. കഴിഞ്ഞകാലത്തെ തെറ്റുകള്‍ യുഎസ് ആവര്‍ത്തിക്കില്ല. ഇനിയും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമാകരുത്”.

തീവ്രവാദത്തിനെതിരായ പ്രതിരോധമായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വര്‍ഷങ്ങളോളമായി താന്‍ വാദിക്കുന്നുണ്ടെന്നും ഇന്ന് തീവ്രവാദം അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.


Related News