Loading ...

Home National

പെഗാസസില്‍ കേന്ദ്രത്തിന് തിരിച്ചടി; ഹരജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

പെഗാസസ് ചാരവൃത്തിയില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഫയലില്‍ സ്വീകരിച്ച്‌ കോടതി. കേന്ദ്ര സര്‍ക്കാരിന് നോട്ടീസും അയച്ചു. പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് കേന്ദ്രം വ്യക്തമാക്കണമെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ഹരജി 10 ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും
പെഗാസസ് ചാരവൃത്തിയില്‍ ജുഡീഷ്യല്‍ അന്വേഷണമടക്കം ആവശ്യപ്പെട്ടുള്ള ഹരജികളിലാണ് കേന്ദ്ര സ൪ക്കാരിന് സുപ്രീംകോടതി ഇന്ന് നോട്ടീസയക്കാന്‍ തീരുമാനിച്ചത്. ഹരജികള്‍ ഫയലില്‍ സ്വീകരിച്ച കോടതി 10 ദിവസത്തിന് ശേഷം വീണ്ടും വാദം കേള്‍ക്കാമെന്ന് വ്യക്തമാക്കി. പെഗാസസ് ഉപയോഗം നടന്നിട്ടുണ്ടോയെന്ന് കോടതിക്ക് മുന്നില്‍ വ്യക്തമാക്കാനാകില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ഇക്കാര്യങ്ങള്‍ പരസ്യപ്പെടുത്തിയാല്‍ അതിനനുസരിച്ച്‌ രാജ്യവിരുദ്ധ പ്രവ൪ത്തനം ആസൂത്രണം ചെയ്യാന്‍ ഭീകരവാദികള്‍ക്കും സ്ലീപ൪ സെല്ലുകള്‍ക്കും അവസരമൊരുങ്ങുമെന്നും കേന്ദ്രം വാദിച്ചു.പുതിയ സത്യവാങ്മൂലം സമ൪പ്പിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. പ്രത്യേക സ്വതന്ത്ര സമിതിയെ നിശ്ചയിക്കണം. അവ൪ക്ക് മുമ്ബില്‍ കാര്യങ്ങള്‍ വ്യക്തമാക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. രാജ്യസുരക്ഷയില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി പക്ഷെ ചില നിരീക്ഷണങ്ങള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കി. അനിവാര്യമായും വ്യക്തമാക്കേണ്ട കാര്യങ്ങളുണ്ടെങ്കില്‍ അക്കാര്യം പരിഗണിക്കും. തുട൪ നടപടികള്‍ എങ്ങനെ വേണമെന്ന് വരും ദിവസങ്ങളില്‍ തീരുമാനിക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

Related News