Loading ...

Home meditation

കുടജാദ്രിക്ക് നൂറുമ്മ...!

യാത്രകൾ പറച്ചിലുകളിൽ മാത്രം ഒതുക്കുക. അതൊരു ശീലമായിരുന്നു, പിന്നെ ആശ്വാസവും.വർഷങ്ങൾ നീണ്ടു നിന്ന à´ˆ വക ചിന്തകളോട് ഗുഡ് ബൈ പറഞ്ഞിട്ട് തിരുവനന്തപുരത്ത് നിന്നും രണ്ടും കൽപ്പിച്ചൊരു യാത്ര പുറപ്പെട്ടു. ചെന്നുപറ്റുന്നിടത്ത് സ്വീകരിക്കാനിരിക്കുന്ന കാഴ്ചകൾ മാത്രമായിരുന്നു മനസിൽ. പലതവണ പ്ലാൻ ചെയ്ത് പ്ലാൻ ചെയ്ത് വെറും പ്ലാനിംഗിൽ മാത്രം ഒതുങ്ങിയ ഇടത്തേക്കായത് കൊണ്ടു തന്നെ ആകാംക്ഷ കുറച്ചേറെയായിരുന്നു. തടസങ്ങൾ ഘോഷയാത്ര പോലെ ഇങ്ങെത്തുമോ എന്നുള്ള തോന്നൽ ഉള്ളത് കൊണ്ട് ഫോണ്‍ അങ്ങ് സ്വിച്ച് ഓഫ് ചെയ്തു. എന്തൊരു ആശ്വാസം. ഇതുവരെ കാണാത്ത മഞ്ഞിൽ കുളിച്ച കുടജാദ്രി സ്വപ്നത്തിലേക്ക് എത്തി പല തവണ ഉണർത്തി. കണ്ണടച്ച് വീണ്ടും കിടന്നിട്ടും സിനിമയുടെ ബാക്കി ഭാഗം കാണും പോലെ കുടജാദ്രി കാഴ്ചകൾ എന്നെ വീർപ്പുമുട്ടിച്ചു കൊണ്ടേയിരുന്നു. കൊല്ലൂരുള്ള മൂകാംബിക ക്ഷേത്രത്തിന് മുന്നിൽ വണ്ടി ഇറങ്ങുന്പഴേക്കും സ്വപ്നാടന കാഴ്ചകൾ പല വഴികളിലൂടെ എങ്ങോ പോയി മറഞ്ഞു. 

എന്തൊരു വെയിലാണ് ഇത്...

മഞ്ഞ് വീണ്ടും ചതിച്ചോ... വെയില് കണ്ടപ്പോൾ മനസിലേക്ക് ഓടിയെത്തിയത് ഈ ചിന്തയാണ്. പണ്ട് മൂന്നാറിൽ മഞ്ഞ് കാണാൻ പോയിട്ട് വെയില് കണ്ടുവന്ന ഓർമകൾ വല്ലാതെ അലട്ടി. മൂകാംബിക എത്തിയതല്ലേയുള്ളു ഇനിയങ്ങോട്ട് കുറെ സഞ്ചരിക്കാനുള്ളതല്ലേ അപ്പോഴേക്കും അവൾ തേടിയെത്തുമായിരിക്കും. നമ്മടെ മഞ്ഞേ...! ക്ഷേത്ര പരിസരത്തായി ഒരുപാട് ലോഡ്ജുകൾ തലപൊക്കി നിൽപ്പുണ്ട്. ഇങ്ങോട്ട് വരു ഇങ്ങോട്ട് വരു എന്ന തലയാട്ടി കൊണ്ട്. ചുമ്മാ ഒന്ന് എല്ലായിടത്തും കയറിയിറങ്ങി. വിലവിവരപ്പട്ടിക അറിയാലോ. 600 പറഞ്ഞ് 400ൽ ഒതുക്കി ഒരു റൂമിൽ ഒടുവിൽ കയറിപ്പറ്റി. കുളി പാസാക്കി, ബാഗിനോട് റൂമിൽ റെസ്റ്റെടുക്കാൻ കൽപ്പിച്ചേച്ച് നേരെ റോഡിലേക്ക് ഇറങ്ങി. അപ്പോഴും അവൻ അവിടെ തന്നെ ഉണ്ടായിരുന്നു മനസ് മടുപ്പിക്കാനായി.നമ്മടെ വെയിലേ. മുന്നിൽ കണ്ട ഹോട്ടലിൽ നിന്നും ഉൗണും അകത്താക്കി നേരെ ജീപ്പ് കിടക്കുന്ന സ്ഥലത്തേക്ക് വച്ചുപിടിച്ചു.



ബാർഗെയ്ൻ ചെയ്യാൻ പറ്റൂല കേട്ടാ...

ചിരിച്ചു കാണിച്ചെങ്കിലും ജീപ്പിലെ ഡ്രൈവറുടെ മുഖത്ത് മറുചിരി വിരിഞ്ഞില്ല. എന്തൊരു ബലം പിടുത്തമാണ് ചേട്ടാ ഇതെന്ന് ചിരിച്ചോണ്ട് ചോദിച്ചെങ്കിലും പുള്ളിക്ക് ഒന്നും മനസിലായില്ല. കന്നഡയിൽ എന്തൊക്കയോ എന്നോട് പറഞ്ഞിട്ട് അവസാനം ഒരു സംഖ്യ പറഞ്ഞു. ഒന്നും മനസിലായില്ലെങ്കിലും അവസാനം പറഞ്ഞ അക്കം മാത്രം മനസിലായി 375. ജീപ്പിൽ കുടജാദ്രിക്ക് പോകാനുള്ള ചാർജാണ്. 250-ൽ തുടങ്ങിയ വിലപേശൽ ഒടുവിൽ 375-ൽ തന്നെ എത്തി നിന്നു. വേറെ ജീപ്പ് നോക്കാമെന്നു കരുതിയെങ്കിലും തൊട്ടടുത്ത് നിന്ന ചേട്ടൻ പറഞ്ഞു- "വേറെ ജീപ്പ് നോക്കണ്ട എല്ലായിടത്തും ഒറ്റ റേറ്റാണ് നോ രക്ഷ. ഇപ്പോൾ നമ്മൾ രണ്ടാളെയുള്ളു.. ഇനി ആറു പേർ കൂടി വന്നാലെ ജീപ്പ് പോകു. ഇല്ലായെങ്കിൽ ബാക്കി ആറുപേരുടെയും തുക നമ്മൾ കൊടുക്കേണ്ടി വരുമെന്ന്’. അതു കേട്ടതും കണ്ണ് തള്ളി പുറത്തേക്കുവന്നിട്ട് തനിയെ തിരിച്ച് അകത്തുകയറി. മുഖത്തെ അന്ധാളിപ്പ് കണ്ടിട്ടാണോ എന്തോ കൊല്ലം സ്വദേശിക്കാരൻ ചിരിച്ചോണ്ടു പറഞ്ഞു- "കാത്തു നിൽക്കാം ആരെങ്കിലുമൊക്കെ വരാതിരിക്കില്ല..' കുറച്ചധികം കാത്തു നിൽക്കേണ്ടി വന്നെങ്കിലും തമിഴ്നാട്ടിൽ നിന്നുള്ള ആറംഗ സംഘം രക്ഷകരെ പോലെ ജീപ്പിൽ വന്നു കയറി. മൂന്നു മണി കഴിഞ്ഞതോടെ ജീപ്പ് പതുക്കെ മൂകാംബികയിൽ നിന്നും ചലിച്ച് തുടങ്ങി. ഒരു മലയാളിയെ കിട്ടിയ സന്തോഷത്തിൽ കൊല്ലംകാരൻ കുടജാദ്രിയിലേക്കുള്ള തന്‍റെ മുൻ യാത്രകളെ കുറിച്ച് ചലപിലാ ചലപിലാന്ന് പറഞ്ഞു കൊണ്ടേയിരുന്നു.



എടീ മഞ്ഞേ നീ വരുന്നുണ്ടോ...

മൂന്നോ നാലോ അല്ല, ഏകദേശം 34 കിലോമീറ്റർ യാത്ര ചെയ്യണം മൂകാംബികയിൽ നിന്നും കുടജാദ്രിയിലെത്താൻ. സുഗമമായ യാത്രയായിരുന്നു തുടക്കത്തിൽ. ഞെങ്ങി ഞെരുങ്ങിയുള്ള ഇരിപ്പിനിടയിലും പുറത്തെ കാഴ്ചകൾ വെയിൽ വെട്ടത്തിന്‍റെ പ്രകാശത്തിൽ ജ്വലിച്ചു നിൽപ്പുണ്ടായിരുന്നു. മഞ്ഞ് ചതിക്കുമെന്ന് മനസ് ഉറപ്പിച്ചു പറയുന്നതിനിടയിലൂടെ ഡ്രൈവറണ്ണൻ ജീപ്പ് കത്തിച്ച് വിട്ടോണ്ടിരുന്നു. പോകുന്ന വഴിക്കിടയിൽ വച്ച് പതിയെ കാലാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുന്നത് കണ്ണിൽ പെട്ടു. ചെറുമഴ, പിന്നെ നമ്മുടെ സുന്ദരി മഞ്ഞും പതിയെ ജീപ്പിനെ വലയം വയ്ക്കാൻ തുടങ്ങി. അതോടെ മനസിൽ അടങ്ങിയിരുന്ന സന്തോഷം പുറത്തേക്കു ചാടി. അപ്പോഴാണ് ശ്രദ്ധിച്ചത് ജീപ്പ് ഇളകാനും മറിയാനും തുടങ്ങിയിരിക്കുന്നു. മഞ്ഞ് തേടിയെത്തിയതിന്‍റെ സന്തോഷം ഒരു വശത്ത് അത് മര്യാദയ്ക്ക് കാണാൻ പറ്റാത്തതിന്‍റെ ദേഷ്യം മറുവശത്ത്. 



ഇതെന്തൊരു വഴിയാണപ്പാ... 

വീഗാലാൻഡും വണ്ടർലായും ഫാന്‍റസി പാർക്കുമെല്ലാം ഒരുമിച്ചു കണ്ട അവസ്ഥയിലേക്കായി ജീപ്പ് യാത്രയുടെ പോക്ക്.അവിടങ്ങളിലുള്ള അഡ്വഞ്ചറസ് റൈഡുകളിൽ എല്ലാംകൂടി ഒരുമിച്ച് കയറിയ ഫീൽ. ടാറിട്ട റോഡിൽ നിന്നും കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെയായി യാത്ര. വട്ടത്തിൽ കറക്കവും മലക്കം മറിച്ചലുമെല്ലാം ഇടയ്ക്കിടെ വന്ന് ഞെട്ടിക്കാൻ തുടങ്ങി. കുടജാദ്രിയിൽ എത്തുമോയെന്ന് സംശയം. ഒന്നു തെറ്റിയാൽ ചെന്നു പതിക്കുക മരണക്കിടക്കയിലേക്കായിരിക്കും. പുറത്തേക്ക് നോക്കാൻ തന്നെ പേടിയായി. ഇതെന്തൊരു വഴിയാണപ്പായെന്ന് കൊല്ലംകാരനോട് ചോദിച്ചപ്പോൾ... ഉടനെ മറുപടിയെത്തി - "ഇതൊക്കെ അല്ലേ ത്രില്ല്. എന്നത്തേയും പോലെ ഇന്നും അങ്ങ് പോയാൽ എന്ത് സുഖമാണ് കിട്ടുക. ജീവിതത്തിൽ നിങ്ങൾ ഈ യാത്ര മറക്കില്ല. വാതോരാതെ ഈ യാത്രയെ പറ്റി എല്ലാവരോടും പറയുകയും ചെയ്യും.’ ഡ്രൈവറാണെങ്കിൽ ഇതൊക്കെ എന്തെന്ന മട്ടിൽ വെച്ചു പിടിക്കുകയാണ്. കുടുസ് വഴിയിലൂടെയുള്ള ജീപ്പുകാരുടെ ഓവർ ടേക്കിംഗ് കൂടി കണ്ടതോടെ മനസൊന്നു പാളി. ജീപ്പിന് പോകാൻ പറ്റുന്നിടത്തോളം കയറ്റം കയറി ഒടുവിൽ ക്ഷേത്രത്തിനു മുന്നിലാണ് വണ്ടി നിന്നത്. അവിടെല്ലാം ജീപ്പുകളുടെ നീണ്ടനിര. ഇനിയങ്ങോട്ട് നടത്തമാണ്. ജീപ്പിന്‍റെ ഹെഡ്‌ലൈറ്റ് ഒരെണ്ണം കയറ്റം കയറി എത്തിയപ്പോഴേക്കും പടമായി. അതും കൈയിൽ പിടിച്ച് ഡ്രൈവറുടെ നിൽപ്പ് കണ്ടുകൊണ്ട് നേരെ 1,343 മീറ്റർ ഉയരമുള്ള കർണാടകയിലെ കൊടുമുടി കീഴടക്കാൻ കിലോമീറ്ററുകൾ മാത്രമല്ലേയുള്ളു എന്ന ആശ്വാസത്തിൽ നടന്നു. വംശനാശത്തിന്‍റെ വക്കിലെത്തിയ മൃഗങ്ങളും പക്ഷികളും സസ്യജാലങ്ങളുമെല്ലാം പാർക്കുന്ന കാട്ടിലൂടെയായിരുന്നു യാത്ര.





കുട ചൂടാത്ത നടത്തം

അഞ്ച് കിലോമീറ്ററോളം നടന്നു വേണം സർവജ്ഞപീഠത്തിൽ എത്താൻ. മഴയും മഞ്ഞും വന്ന് മൂടുന്നതിന് ഇടയിലൂടെ നടത്തം തുടങ്ങി. മഞ്ഞ് മഞ്ഞോട് മഞ്ഞ്... മനസിനെ കുളിർപ്പിക്കുന്ന ചാറ്റ മഴ.. ഹോ എന്താ സുഖം.! കുടയുണ്ടായിട്ടും അത് ചൂടാതെ മഴയും കൊണ്ട് നടക്കാൻ തുടങ്ങി. കയറ്റം കയറിച്ചെല്ലുംതോറും മഞ്ഞ് കൂടിക്കൂടി വരികയാണ്. മഴയും മഞ്ഞും ഉമ്മവയ്ക്കാൻ തുടങ്ങിയിട്ട് നിർത്തുന്നില്ല. മഞ്ഞും മഴയും ക്ഷീണത്തെ എങ്ങോട്ടോ പറഞ്ഞയച്ചു. ചുമ്മാ അങ്ങ് കയറുകയാണ് കിതപ്പില്ല, തളർച്ചയില്ല വല്ലാത്തൊരു അന്തരീക്ഷം... മുന്നിലെ വഴിയെ മൂടിക്കൊണ്ട് മഞ്ഞ് പൂണ്ടുവിളയാടുകയാണ്. കുടയുണ്ടായിട്ടും മഴയത്ത് കുട ചൂടാത്ത എത്രയോ പേർ മുന്നിലൂടെ പോകുന്നു. 



ടേണിംഗ് പോയിന്‍റ്

മല കയറിക്കയറി ഒരിടത്ത് എത്തിയപ്പോൾ തണ്ണിമത്തൻ വിൽപ്പനക്കാരൻ ചിരിച്ചോണ്ട് നിൽക്കുന്നു. à´† ചിരി കണ്ടാൽ എങ്ങനെ തണ്ണിമത്തൻ മേടിക്കാതിരിക്കും. മൂന്നു കഷണം മേടിച്ച് സാപ്പിട്ടു. കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് നടന്നാണ് ഇവിടെ വരെയെത്തിയത്. മുകളിലോട്ട് കാണുന്ന കുത്തനെ ഉള്ളകയറ്റം. കുത്തിയൊലിച്ച് വരുന്ന വെള്ളം. പാറക്കെട്ടുകൾ ചവിട്ടി മുകളിലോട്ട് പോകുന്നത് റിസ്കാണെന്ന് à´† ചേട്ടൻ പറഞ്ഞു. ദാ ഇവിടുന്ന് വലത്തോട്ടു പോയാൽ ഗണപതി ഗുഹയുണ്ട്. അവിടം വരെ പോയി തിരിച്ചു പോകുന്നതാ നല്ലതെന്ന് താക്കീത് ചെയ്തു. ഇടുങ്ങിയ വഴിയിലൂടെ രക്തം കുടിക്കാൻ കാത്തു നിൽക്കുന്ന അട്ടകളെ പേടിച്ച് പേടിച്ച് ഗണപതി ഗുഹയിൽ എത്തി. വർഷത്തിലൊരിക്കൽ ഒരു യോഗിനി ഇവിടെ വന്ന് തപസ് ചെയ്യാറുണ്ടത്രേ. യോഗിനി വന്നു പോയോ അതോ വരാനിരിക്കുന്നതെയുള്ളോ എന്നറിയില്ല. അവിടെയെങ്ങും ആരെയും കണ്ടില്ല. കാടിന് നടുവിലെ ഗണപതി ഗുഹ... എന്തൊരു അന്തരീക്ഷമാണ്. മറ്റ് യാത്രക്കാരൊന്നും പരിസരത്തില്ല. ചുറ്റുപാടും ഒന്നു കണ്ണോടിച്ചു. ഒന്നു കാൽ തെറ്റി വീണാൽ തീർന്നത് തന്നെ. മഴ കനത്തപ്പോൾ മനസ് വീണ്ടും സർവജ്ഞപീഠത്തിലേക്ക് ഓടി. 



എന്തും വരട്ടെ...മല കയറിയിട്ടേ ബാക്കി കാര്യമുള്ളു

തിരിച്ച് നടന്ന് തണ്ണിമത്തൻ ചേട്ടന്‍റെ കണ്ണുവെട്ടിച്ച് പാറക്കെട്ടുകൾക്ക് ഇടയിലൂടെ കുത്തിയൊലിച്ച് വരുന്ന വെള്ളത്തെ മറികടന്ന് മലകയറാൻ തുടങ്ങി. എന്തൊരു കുത്തൊഴുക്കാണിത്. കൂക്കു വിളികൾ പലയിടത്തും കേൾക്കുന്നുണ്ട്. മുന്നിലാണോ പിന്നിലാണോ ഉള്ളതെന്ന് അറിയിക്കാനുള്ള യാത്രികരുടെ സൂചനകളാണ്. ഇതുവരെ കടിക്കാതെ വിട്ട അട്ടകളോട് നന്ദി പറഞ്ഞോണ്ട് നടന്നുനടന്ന് ഒടുവിൽ സർവജ്ഞപീഠം കയറി. ഉയരം കൂടുംതോറും ഉൗർജം കൂടും പോലെ. മഞ്ഞും മഴയും പിന്നെ ഞാനും. എന്തൊരു പോസിറ്റീവ് എനർജിയാണ് കാടും മഞ്ഞും മഴയും സമ്മാനിക്കുന്നത്. മലയുടെ തുന്പത്ത് ഒരു കരിങ്കൽ ക്ഷേത്രം ഉണ്ട്. അതാണ് സർവജ്ഞപീഠം. ഇവിടെ ഇരുന്നാണത്രേ ശങ്കരാചാര്യർ തപസ് ചെയ്തത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 3100 അടി ഉയരത്തിലാണ് ഇപ്പോൾ നിൽക്കുന്നതെന്ന് തൊട്ടടുത്ത് നിന്നൊരാൾ പറഞ്ഞപ്പോൾ മനസിൽ എന്തെന്നില്ലാത്ത ആഹ്ളാദം. à´† ആഹ്ളാദം പങ്കിടാൻ മഴയും മഞ്ഞുമെല്ലാം എന്‍റെ കൂടെ ഉണ്ടായിരുന്നു. 



മഴയും മഞ്ഞും പിടിച്ചു നിർത്തി

സർവജ്ഞപീഠത്തിന് പുറകുവശത്തുകൂടിയാണ് ചിത്രമൂലയിലേക്ക് പോകേണ്ടത്. ആദിശങ്കരൻ ധ്യാനിക്കാൻ തിരഞ്ഞെടുത്ത ഗുഹ. സൗപർണികയുടെ ഉത്സഭവം. പലരും പറഞ്ഞുകേട്ട മരണത്തെ മുന്നിൽ കണ്ട യാത്ര പക്ഷേ മഞ്ഞും മഴയും ചേർന്ന് തടഞ്ഞു. സഞ്ചാരികൾ ചിത്രമൂലയിലേക്ക് പോകാനായി എത്തി. മഞ്ഞ് മൂടിയ വഴികൾ കണ്ട് തിരികെ നടന്നു. ഒറ്റയ്ക്കൊരു യാത്ര ചിത്രമൂലയിലേക്ക് വേണ്ടെന്ന് പലരും പറഞ്ഞു. മനസില്ലാ മനസോടെ പിന്നോട്ടു വലിഞ്ഞു. ഇനിയൊരിക്കൽ ചിത്രമൂലയിലേക്ക് എത്തുമെന്ന് മനസിൽ ഉറപ്പിച്ച് മഞ്ഞുമൂടിയ ഓർമകളുമായി ജീപ്പ് ലക്ഷ്യമാക്കി തിരികെ നടക്കാൻ തുടങ്ങി. കുടജാദ്രി നീ എത്ര സുന്ദരിയാണ്... ആരായാലും ഒന്നു പ്രണയിച്ചു പോകും. ചുമ്മാതല്ല ഒരുവട്ടം കാണാൻ വന്നവർ പലവട്ടം ഇവിടെ കയറി ഇറങ്ങുന്നത്. ആ കൂട്ടത്തിലേക്ക് എന്‍റെ പേരു കൂടി എഴുതിച്ചേർത്തു.

വി.ശ്രീകാന്ത് 

Related News