Loading ...

Home National

ആന്ധ്രാപ്രദേശില്‍ സ്‌കൂളുകൾ തുറന്നു

വിജയവാഡ: ലോക്ഡൗണിന് ശേഷം കൊറോണ മാനദണ്ഡം പാലിച്ച്‌ ക്ലാസുകള്‍ പുനരാരംഭിച്ച്‌ ആന്ധ്ര സര്‍ക്കാര്‍. ഇന്ന് മുതലാണ് ക്ലാസുകള്‍ തുടങ്ങിയത്. 13 ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് ക്ലാസുകള്‍ ആരംഭിച്ചത്. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും സീനിയര്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികള്‍ക്കും മാത്രമാണ് ക്ലാസുകള്‍ നടക്കുക. ക്ലാസുകള്‍ ബാച്ചുകളായി വിഭജിച്ച്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമായിരിക്കും നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങള്‍ (എസ്‌ഒപി) അനുസരിച്ച്‌ സ്‌കൂളുകളിലെ അധികാരികളും പാലിക്കേണ്ട പൊതു നിര്‍ദ്ദേശങ്ങളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. രാവിലെ അസംബ്ലി, ഗെയിമുകള്‍, ഗ്രൂപ്പ് വര്‍ക്ക് എന്നിവ നിര്‍ത്തലാക്കി. ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒന്നിടവിട്ട സീറ്റുകളില്‍ ആറടി അകലംപാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഓരോ വിഭാഗത്തിലും 20 വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ല. വിദ്യാര്‍ത്ഥികള്‍ എപ്പോഴും മാസ്‌ക് ധരിക്കുകയും കൈകളുടെ ശുചിത്വവും സാമൂഹിക അകലം പാലിക്കുകയും വേണം. സ്‌കൂളികളില്‍ തെര്‍മല്‍ സ്‌കാനറുകള്‍ സ്ഥാപിക്കണം. രോഗലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്നവരെ അധികൃതര്‍ തിരിച്ചയ്‌ക്കണം. ഇടയ്‌ക്കിടെ ക്ലാസ്‌റൂമുകള്‍ അണുവിമുക്തമാക്കണം. ഒന്നിലധികം അസുഖങ്ങള്‍ ഉളള വിദ്യാര്‍ത്ഥികളെ ക്ലാസ്‌റൂമിലേക്ക് പ്രവേശിപ്പിക്കരുതെന്നും നിര്‍ദ്ദേശിച്ചു. വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും വാക്‌സിനേഷന്‍ സ്വികരിച്ചിട്ടില്ലെന്നും സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കണമെന്നും അധ്യാപകര്‍ ആവശ്യപ്പെട്ടു.

Related News