Loading ...

Home International

അഫ്ഗാന്‍ സ്ത്രീകളെ നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിച്ച്‌ താലിബാന്‍ തീവ്രവാദികള്‍

കാബൂള്‍: അഫ്ഗാനിസ്താനില്‍ നഗരങ്ങള്‍ കീഴടക്കി മുന്നേറുന്ന താലിബാന്‍ ഭീകരര്‍ രാജ്യത്തെ സ്ത്രീകളെ തങ്ങളുടെ പോരാളികളെ കൊണ്ട് നിര്‍ബന്ധിച്ച്‌ വിവാഹം കഴിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കീഴടക്കിയ മേഖലകളിലെ അഫ്ഗാന്‍ സൈനികരെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതെ സമയം രാജ്യത്തെ സാധാരണക്കാര്‍ക്ക് നേരെയും ഇവര്‍ ആക്രമണം അഴിച്ച്‌ വിടുന്നുണ്ട് .ഇതേ തുടര്‍ന്ന് ജനങ്ങള്‍ തലസ്ഥാനമായ കാബൂളിലേക്ക് പാലായനം ചെയ്യുകയാണ്. അവിവാഹിതരായ പെണ്‍കുട്ടികളെ തങ്ങളുടെ പോരാളികളെക്കൊണ്ട് താലിബാന്‍ ബലമായി വിവാഹം കഴിപ്പിക്കുന്നുണ്ടെന്നും അഫ്ഗാനിലെ മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച്‌ വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതെ സമയം അഫ്‌ഗാന്റെ വലിയൊരു ഭാഗം തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് അവകാശപ്പെടുന്ന താലിബാന്‍ സര്‍ക്കാര്‍ ജീവനക്കാരും സാധാരണക്കാരും സൈനികരും ഭയപ്പെടേണ്ടതില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് വിപരീതമാണ് താലിബാന്‍ ഭീകരരുടെ പ്രവര്‍ത്തനങ്ങളെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു .ആക്രമിച്ച്‌ കീഴടക്കുന്ന പ്രദേശങ്ങളിലെ സൈനികരെ താലിബാന്‍ വധിക്കുന്നതായി കാബൂളിലെ യുഎസ് എംബസി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അഫ്ഗാനിലെ 12 പ്രവിശ്യാ തലസ്ഥാനങ്ങള്‍ ഇതിനോടകം കീഴടക്കിയ താലിബാന്‍ രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാറും പിടിച്ചടക്കിയിരുന്നു .

Related News