Loading ...

Home Kerala

സാധനങ്ങള്‍ക്ക് ക്ഷാമം; ഓണക്കിറ്റ് വിതരണം താളം തെറ്റും

തൃശൂര്‍: സൗജന്യ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയ സാധനങ്ങള്‍ കിട്ടാത്തതിനാല്‍ വിതരണം താളം തെറ്റും. വിവിധ സാധനങ്ങള്‍ ലഭിക്കാത്തതിനാല്‍ സപ്ലൈകോ ഡിപ്പോകളില്‍ കിറ്റ് പൂര്‍ണമായി പാക്ക് ചെയ്യാനാവാത്ത സാഹചര്യമാണ്. ഇതിനാല്‍ സ്റ്റോക്കില്ലാത്ത സാധനങ്ങള്‍ക്കുപകരം മറ്റ് വസ്തുക്കള്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. കിറ്റില്‍ ഉള്‍പ്പെടുത്തിയ 250 ഗ്രാം തുവരപ്പരിപ്പ് കിട്ടാത്ത സാഹചര്യത്തില്‍ പകരം 250 ഗ്രാം ഉഴുന്ന് ഉള്‍പ്പെടുത്താനാണ് നിര്‍ദേശം.

500 ഗ്രാം ചെറുപയറിന് പകരം 500 ഗ്രാം വന്‍പയറോ അല്ലെങ്കില്‍ 750 ഗ്രാം കടലയോ നല്‍കാനാണ് നിര്‍ദേശം. 20 ഗ്രാം ഏലക്കക്കും 50 ഗ്രാം കശുവണ്ടിക്കും പകരം ഒരു കിലോ പഞ്ചസാരയോ ആട്ടയോ നല്‍കാനും ഉത്തരവിലുണ്ട്.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കശുവണ്ടി കിട്ടാത്ത സാഹചര്യത്തില്‍ ഡിപ്പോ മാനേജ്മെന്‍റ് കമ്മിറ്റിക്ക് കശുവണ്ടി 50 ഗ്രാം പാക്കറ്റ് ജി.എസ്.ടിക്ക് പുറമേ 36 രൂപക്കും കശുവണ്ടി ലൂസ് കിലോ 640 രൂപക്കും വാങ്ങാനും അനുമതി നല്‍കി. പായസത്തിനായി 20 ഗ്രാം ഏലക്കയും കശുവണ്ടിയും ഒരു കിറ്റില്‍ ഉള്‍പ്പെടുത്തുന്നതിന് 35 മുതല്‍ 90 രൂപ വരെയാണ് വിവിധ താലൂക്ക് ഡിപ്പോകള്‍ നേരത്തേ വാങ്ങിയത്. കിലോക്ക് 4500 രൂപക്ക് വരെ ഏലക്ക വാങ്ങിയ ഡിപ്പോകളുണ്ട്. ഇതാണ് വില നിര്‍ണയിച്ച്‌ സാധനം വാങ്ങാന്‍ അനുമതി നല്‍കാന്‍ കാരണം.

കിറ്റില്‍ ഉള്‍പ്പെടുത്തുന്നതടക്കം സപ്ലൈകോ ശബരി ഉല്‍പന്നങ്ങളുടെ അഭാവം വില്‍പനശാലകളിലുണ്ടെന്ന കണ്ടെത്തലില്‍ വെള്ളിയാഴ്ച അത് വാങ്ങാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കിറ്റ് സംബന്ധിച്ച്‌ നേരത്തേ അറിയിപ്പ് ഉണ്ടായിട്ടും ജൂലൈ അവസാനത്തിലാണ് സപ്ലൈകോ നടപടികള്‍ തുടങ്ങിയത്. ഇ-ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ ഏറെ വൈകിയാണ് നടത്തിയത്.

കഴിഞ്ഞ 21നാണ് ടെന്‍ഡര്‍ അനുവദിച്ചതുതന്നെ. ശേഷം വിതരണക്കാര്‍ക്ക് സാധനം എത്തിച്ചുനല്‍കാന്‍ വൈകിയാതാണ് കാര്യങ്ങള്‍ കുളമാവാന്‍ കാരണം.

Related News