Loading ...

Home National

ഗുജറാത്തിലെ ആശുപത്രിയിൽ 36 മണിക്കൂറിനിടെ 11 ശിശുക്കൾ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സർക്കാർ ആശുപത്രിയിൽ വെള്ളിയാഴ്ച അർധരാത്രിക്കുശേഷം 36 മണിക്കൂറിനിടെ 11 നവജാത ശിശുക്കൾ മരിച്ചു. മരിച്ച കുട്ടികൾക്ക് ആവശ്യത്തിനു ഭാരമില്ലായിരുന്നു. തൂക്കക്കുറവിനു പുറമേ ചില കുട്ടികളിൽ ഗുരുതരമായ ശ്വാസം മുട്ടൽ ഉണ്ടായതായിരുന്നെന്നും റിപ്പോർട്ടുണ്ട്. മരിച്ച ആറു കുട്ടികൾ ഇവിടെ ജനിച്ചവരാണ്. അഞ്ചു കുട്ടികളെ ലൂണാവാഡ, സുരേന്ദ്രനഗർ, മാൻസ, വീരഗാം, ഹിമ്മത്നഗർ എന്നിവിടങ്ങളിൽനിന്ന് അഹമ്മദാബാദ് ആശുപത്രിയിലെത്തിച്ചതാണ്. 

ഗുജറാത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയിലുണ്ടായ ശിശുമരണത്തെക്കുറിച്ച് അന്വേഷണത്തിനു ഗുജറാത്ത് സർക്കാർ ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആർ.കെ. ദീക്ഷിത് തലവനായുള്ള സമിതിയാണ് അന്വേഷണം നടത്തുക. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി ഇന്നലെ ആശുപത്രി സന്ദർശിച്ചു. നേരത്തേ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ആരോഗ്യവിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. കുട്ടികൾ മരിച്ച സമയത്ത്, ദീപാവലി അവധിക്കാലമായിട്ടും പ്രമുഖ ഡോക്ടർമാർ എല്ലാവരുംതന്നെ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നെന്നും ആവശ്യമായ ചികിത്സ നല്കിയിരുന്നുവെന്നും ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയന്തി രവി പറഞ്ഞു. 


അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ദിവസവും ശരാശരി അഞ്ചു മുതൽ ആറുവരെ നവജാതശിശുക്കൾ മരിക്കാറുണ്ടെന്നും മൂന്നു ദിവസത്തിനിടെ 20 കുട്ടികൾ മരിച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു. 
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിൽ സംസ്ഥാന സർക്കാരിനെതിരേ ശിശുമരണം ആയുധമാക്കാൻ കോൺഗ്രസ് രംഗത്തെത്തി. ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തുകൂടി ശിശുമരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത് അത്യന്തം ദുഃഖകരമാണെന്നും. ഇത് സഹിക്കാൻ കുഞ്ഞുങ്ങളുടെ രക്ഷിതാക്കൾക്ക് ദൈവം ശക്തി നൽകട്ടെയെന്നും കോൺഗ്രസ് നേതാവ് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു. യുപിയിലെ ഗോരഖ്പുർ ബിആർഡി ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ എഴുപതോളം കുഞ്ഞുങ്ങൾ മരിച്ചതും വൻ പ്രതിഷേധത്തിനു കാരണമായിരുന്നു. 

Related News