Loading ...

Home National

ഹിമാചല്‍ മണ്ണിടിച്ചില്‍; മരണസംഖ്യം 13 ആയി, അറുപതോളം പേര്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ഹിമാചലിലെ കിനൗര്‍ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 13 ആയി . അറുപതോളം ആളുകള്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. 13 പേരെ രക്ഷപ്പെടുത്തി. ഇന്നലെയാണ് വിനോദസഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘം അപകടത്തില്‍ പെട്ടത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി ഐ.ടി.ബി.പി അറിയിച്ചു. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും ധനസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ മണ്ണിടിച്ചിലുണ്ടായത്. വലിയ പാറക്കല്ലുകള്‍ ശക്തിയോടെ വന്നും വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 24 യാത്രക്കാരുമായി പോവുകയായിരുന്നു ഒരു ബസും മണ്ണിടിച്ചിലില്‍ കുടുങ്ങിയിരുന്നു. ബസിന്‍റെ ഡ്രൈവര്‍ മഹീന്ദര്‍ പാലും കണ്ടക്ടര്‍ ഗുലാബ് സിംഗും ഉള്‍പ്പെടെ 13 പേരെ രക്ഷപ്പെടുത്തി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.അറുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഭയപ്പെടുന്നതായി മുഖ്യമന്ത്രി ജയ് റാം താക്കൂര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്രത്തില്‍ നിന്ന് എല്ലാ സഹായവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News