Loading ...

Home International

ഗ്രീസിനെ വിഴുങ്ങി കാട്ടുതീ; ആയിരങ്ങളെ ഒഴിപ്പിച്ചു

ആഥന്‍സ്: ഗ്രീസിലുടനീളം വ്യാപിക്കുന്ന കാട്ടുതീകളില്‍ വ്യാപക നാശനഷ്ടം. അഗ്നിശമനസേനാംഗം അടക്കം രണ്ടു പേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റു. തലസ്ഥാനമായ ആഥന്‍സിന്‍റെ പ്രാന്തപ്രദേശങ്ങളിലടക്കം 150 കാട്ടുതീകളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ ആയിരങ്ങളെ ഒഴിപ്പിച്ചുമാറ്റി. ശക്തമായ കാറ്റുമൂലം തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നില്ല. à´†â€‹â€‹â€‹à´¥â€‹â€‹â€‹à´¨àµâ€â€‹â€‹â€‹à´¸à´¿â€‹â€‹â€‹à´¨àµâ€à´±àµ† വടക്കുഭാഗത്താണ് ഏറ്റവും ശക്തമായി കാട്ടുതീ പടരുന്നത്. ഭവനങ്ങളും വാഹനങ്ങളും വ്യാപകമായി നശിച്ചു.

എവിയ ദ്വീപിലും ഒളിന്പിക്സിന്‍റെ ജന്മദേശമായ ഒളിന്പിയയിലും സ്ഥിതി ഭയാനകമാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എവിയ ദ്വീപിലെ ഒട്ടനവധിപ്പേരെ ബോട്ടുകളില്‍ രക്ഷപ്പെടുത്തി.
വെള്ളം തളിക്കുന്ന ഇരുപതു വിമാനങ്ങളുമായി നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങളാണ് കാട്ടുതീക്കെതിരേ പോരാടുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ 40 ഡിഗ്രി സെല്‍ഷസ് വരെ ഉയര്‍ന്ന താപനില ചെറുതായി താണിട്ടുണ്ട്. എന്നാല്‍ കാട്ടുതീ വ്യാപനത്തിന് ഉടന്‍ ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തഫലങ്ങളുടെ നേര്‍ക്കാഴ്ചയ്ക്കാണ് ഗ്രീസ് സാക്ഷ്യം വഹിക്കുന്നതെന്ന് പ്രധാനമന്ത്രി കിര്യാക്കോസ് മിറ്റ്സോതാക്കീസ് പറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ തീയണയ്ക്കാനുള്ള വിമാനങ്ങളുമായി അഗ്നിശമന സേനാംഗങ്ങളെ ഗ്രീസിലേക്ക് അയച്ചിട്ടുണ്ട്.

അയല്‍രാജ്യമായ തുര്‍ക്കിയും കാട്ടുതീ വ്യാപനം നേരിടുന്നു. തുര്‍ക്കിയുടെ തെക്കന്‍ തീരത്ത് പടരുന്ന കാട്ടുതീയില്‍ എട്ടു പേര്‍ മരിച്ചു. പതിനായിരങ്ങളെ ഒഴിപ്പിച്ചു മാറ്റി.

Related News