Loading ...

Home National

ലഡാക്കിലെ മഞ്ഞുരുകുന്നു; ഇന്ത്യയും ചൈനയും ഗോഗ്രയില്‍നിന്നും സേനയെ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയും കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര മേഖലയില്‍നിന്നും പൂര്‍ണമായും പിന്‍വാങ്ങി. ഇരുവിഭാഗവും സേനയെ പിന്‍വലിച്ചു. പ്രദേശത്തെ യഥാര്‍ഥ നിയണന്ത്രണരേഖ പുനസ്ഥാപിക്കുകയും ചെയ്തു.

പന്ത്രണ്ടാം കമാന്‍ഡര്‍ തല ചര്‍ച്ചയിലെ ധാരണപ്രകാരമാണ് നിര്‍ണായക നീക്കം. ഇവിടെ നടത്തിയ താല്‍ക്കാലിക നിര്‍മാണങ്ങളെല്ലാം ഇരുവിഭാഗവും പൊളിച്ചുനീക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് പിന്മാറ്റം നടന്നതെന്ന് കരസേന അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മോള്‍ഡോ പോയിന്‍റിലാണ് ചര്‍ച്ച നടന്നത്. ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനും പടിഞ്ഞാറന്‍ മേഖലയിലെ നിയന്ത്രണരേഖ‍യില്‍ അവശേഷിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇരുപക്ഷവും ചര്‍ച്ചയില്‍ തീരുമാനിച്ചു. സംഘര്‍ഷം മൂര്‍ഛിച്ച കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഗോഗ്ര മേഖലയില്‍ ഇരുസൈന്യവും മുഖാമുഖം നില്‍ക്കുകയായിരുന്നു.

Related News