Loading ...

Home Kerala

കേന്ദ്ര ആനുകൂല്യം ബാങ്ക് വഴി; സംസ്ഥാന ഖജനാവിന് നഷ്ടം 8000 കോടിയോളം രൂപ

തൃശൂര്‍: സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ കവരാനുള്ള ബി.ജെ.പി നയപ്രകാരം നടപ്പാക്കിയ, ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നേരിട്ടെത്തിക്കുന്ന പദ്ധതിയിലൂടെ സംസ്ഥാന ട്രഷറിയിലെത്താതെ പോകുന്നത് പ്രതിവര്‍ഷം 8000 കോടിയോളം രൂപ.

നേരത്തെ ട്രഷറിയില്‍ പല ഗഡുക്കളായി എത്തുമായിരുന്ന ഈ തുക ഇപ്പോള്‍ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് സിസ്റ്റം (പി.എഫ്.എം.എസ്) ധനവിനിയോഗക്രമമനുസരിച്ച്‌ ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്. പണമായി മുതല്‍ക്കൂട്ടാവുമായിരുന്ന ഈ തുക ലഭിക്കാതായതോടെ കടുത്ത പണച്ചുരുക്കത്തിലാണ് സംസ്ഥാന ഖജനാവ്.

14ാം ധനകമീഷന്‍ ശിപാര്‍ശയില്‍ സംസ്ഥാനങ്ങളിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിനിേയാഗം കാര്യക്ഷമമാക്കാനും പണം വകമാറ്റുന്നത് ഒഴിവാക്കാനുമായി ബാങ്ക് വഴിയുള്ള ധനവിനിയോഗക്രമം നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് നിര്‍ബന്ധമാക്കരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു.

എന്നാല്‍, ഇത് മുഖവിലക്കെടുക്കാതെയാണ് തുടര്‍ന്നുവന്ന ധനകമീഷന്‍ പി.എഫ്.എം.എസ് അടിച്ചേല്‍പ്പിച്ചത്. കേന്ദ്ര ആനുകൂല്യം ഗുണഭോക്താക്കള്‍ക്ക് നേരിട്ടെത്തിക്കുക (ഡി.ബി.ടി-ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍) എന്നത് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തി മോദി സര്‍ക്കാരിെന്‍റ തീരുമാനമായി മാറിയതോടെയാണ് ഇത് നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന അവസ്ഥയില്‍ ഉത്തരവുകളിറങ്ങിയത്.കേന്ദ്രാവിഷ്കൃത പദ്ധതികള്‍ വേണ്ടെന്ന് വെച്ചാലുണ്ടായേക്കാവുന്ന സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ ഭയന്ന് സംസ്ഥാനങ്ങള്‍ എതിര്‍ത്തതുമില്ല.

സംസ്ഥാന സര്‍ക്കാറിെന്‍റ ഖജനാവിനെ ദുര്‍ബലമാക്കി നേട്ടം കൊയ്യുന്നത് ബാങ്കുകളാണ്. പുതുതലമുറ സ്വകാര്യബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ നാഷനല്‍ പേയ്മെന്‍റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ (എന്‍.പി.സി.ഐ) ബാങ്ക് ശൃംഖലകള്‍ വഴി മാത്രമേ ധന ഇടപാടുകള്‍ പാടൂവെന്ന് കേന്ദ്ര ധനകമീഷന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്.

വന്‍ചാകര മുന്നില്‍കണ്ട് ബാങ്കുകാര്‍ തദ്ദേശസ്ഥാപന തലത്തിലും നിര്‍വഹണ ഏജന്‍സി തലത്തിലും അക്കൗണ്ട് തുടങ്ങാന്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. അക്കൗണ്ടില്‍ നിന്ന് നിശ്ചിത സമയത്തിനകം ഗുണഭോക്താവിന് തുക കൈമാറിയില്ലെങ്കില്‍ പ്രതിദിനക്കണക്കില്‍ സംസ്ഥാനത്തിന് പിഴപ്പലിശയും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.പി.എഫ്.എം.എസില്‍ ഉള്‍പ്പെടാതിരുന്ന ചെറു കേന്ദ്രപദ്ധതികള്‍ കൂടി വൈകാതെ ഉള്‍പ്പെടുത്തുന്നതോടെ കേന്ദ്ര വിഹിതം പൂര്‍ണമായി സംസ്ഥാന ബജറ്റ് വിഹിതത്തില്‍ നിന്ന് വേര്‍പെടും. ട്രഷറിയില്‍നിന്ന് കേന്ദ്രവിഹിതം ഗുണഭോക്താക്കളിലെത്തുന്നത് കാര്യക്ഷമമാക്കുന്നതിന് പകരം സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണെന്നാണ് ആക്ഷേപം.

Related News