Loading ...

Home Kerala

കടകളില്‍ പോകാന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെ പ്രതിപക്ഷം; വിഷയം സഭയില്‍ ഉന്നയിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും കടകളില്‍ പോകാന്‍ ആളുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷം. പ്രായോഗികമായ നിര്‍ദേശങ്ങളല്ല സര്‍ക്കാര്‍ ഉത്തരവിലുള്ളതെന്ന് പ്രതിപക്ഷം വിമര്‍ശിക്കുന്നു. വിഷയം നിയമസഭയില്‍ ഉന്നയിക്കും. ക്രമപ്രശ്നമായിട്ടായിരിക്കും ഇത് സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുക. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനായിരിക്കും ക്രമപ്രശ്നം അവതരിപ്പിക്കുക.

ഒരു ഡോസ് വാക്സിനെടുത്ത് 14 ദിവസം പിന്നിട്ടവര്‍, കോവിഡ് പോസിറ്റീവായി ഒരു മാസം കഴിഞ്ഞവര്‍, 72 മണിക്കൂറിനകം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവായവര്‍ എന്നിവര്‍ക്ക് മാത്രമാണ് വ്യാപാര സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇത് പ്രായോഗികമായി നിരവധി ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് ആക്ഷേപം.

നേരത്തെ സംസ്ഥാനത്തെ വ്യാപാരികളും സമാനമായ ആക്ഷേപം ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ കോവിഡ് മാനദണ്ഡപ്രകാരമുള്ള നിയന്ത്രണം പ്രഖ്യാപിച്ചത്. ടി.പി.ആര്‍ അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നത് പകരും രോഗികളുടെ എണ്ണമനുസരിച്ചാവും നിയന്ത്രണം.

Related News