Loading ...

Home Kerala

സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച്: 'നെറ്റ്വര്‍ക്' സംസ്ഥാന വ്യാപകം

കോഴിക്കോട്: സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിപ്പിച്ച സംഘത്തിന് സംസ്ഥാന തലത്തില്‍ നെറ്റ്വര്‍ക്. എറണാകുളം, തൃശൂര്‍, മലപ്പുറം, കൊല്ലം ഉള്‍പ്പെടെ ജില്ലകളില്‍ എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിച്ചതായാണ് വിവരം. ഇതില്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെ എക്സ്ചേഞ്ചുകള്‍ ഇതിനകം പൊലീസ് കണ്ടെത്തുകയും മൂന്നുപേര്‍ അറസ്റ്റിലാവുകയും ചെയ്തു. തൃശൂര്‍ കോരട്ടിയില്‍ പിടികൂടിയ എക്സ്ചേഞ്ചും പ്രവര്‍ത്തിച്ചത്് കോഴിക്കോട്ടെ സംഘത്തിന്റെ  സഹായത്തിലും ബംഗളൂരുവിലെ സമാന കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി ഇബ്രാഹീം പുല്ലാട്ടിന്റെ  ആസൂത്രണത്തിലുമാണെന്നാണ് വിവരം.

കോഴിക്കോട്ടെ ഏഴ് എക്സ്ചേഞ്ചുകളില്‍നിന്ന് കണ്ടെടുത്ത ചൈനീസ് ഉപകരണങ്ങള്‍ തന്നെയാണ് ഇവിടങ്ങളിലും കെണ്ടത്തിയത്. റൂട്ടര്‍, സിംബോക്സ് ഉള്‍പ്പെടെ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിലാണ് ഇബ്രാഹീമി‍െന്‍റയടക്കം സഹായം മറ്റുള്ളവര്‍ക്ക് ലഭിച്ചത്. മറ്റുപല ജില്ലകളിലും എക്സ്ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കോഴിക്കോട്ടെ കേസില്‍ ആദ്യം അറസ്റ്റിലായ കോളത്തറ സ്വദേശി ജുറൈസ് മൊഴി നല്‍കിയിരുന്നു.

ഇതി‍െന്‍റ അടിസ്ഥാനത്തില്‍ അന്നുതന്നെ രഹസ്യാന്വേഷണ വിഭാഗം മിക്ക ജില്ലയിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കോഴിക്കോട്ടെ എക്സ്ചേഞ്ചുകള്‍ പിടികൂടിയത് വലിയ വാര്‍ത്തയായതോെട ഉപകരണങ്ങളടക്കം എടുത്തുമാറ്റി മറ്റു ജില്ലകളിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കാമെന്നാണ് പൊലീസ് പറയുന്നത്. സംഘങ്ങളുടെ  പരസ്പര ബന്ധം വ്യക്തമായതോടെ    കോഴിക്കോട് സി-ബ്രാഞ്ച് കൊരട്ടിയില്‍ പിടിയിലായ നിധിന്‍, റിഷാദ്, ഹക്കീം എന്നിവരെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. 

െകായിലാണ്ടിയിലെ പ്രവാസിയെ തട്ടിക്കൊണ്ടുപോയതടക്കം സംഭവങ്ങളില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ക്ക് സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയതോടെ à´ˆ നിലക്കും അന്വേഷണം നടക്കുന്നുണ്ട്. അതിനിടെ, ഇബ്രാഹീമിന്റെ  ചരിത്രംതേടിയ പൊലീസ് ഇയാള്‍ നേരത്തെ കോട്ടക്കല്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ ശ്രമിച്ച കേസിലും തൊടുപുഴയില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലും പ്രതിയാണെന്ന് കണ്ടെത്തി. വിദേശത്തുപോയി മടങ്ങിയ ശേഷം ഇയാളുടെ പ്രവര്‍ത്തനം പൂര്‍ണമായും ബംഗളൂരു കേന്ദ്രീകരിച്ചായിരുന്നു  വെന്നും വ്യക്തമായി.

Related News